Connect with us

International

വീട്ടില്‍ കയറിയ കള്ളനെ കൊന്ന് ആസ്‌ത്രേലിയക്കാരന്‍ മൃതദേഹം സൂക്ഷിച്ചത് 15 വര്‍ഷം; ദുര്‍ഗന്ധം വരാതിരിക്കാന്‍ ഉപയോഗിച്ചത് എയര്‍ ഫ്രഷ്‌നര്‍

Published

|

Last Updated

സിഡ്‌നി | വീട്ടില്‍ കവര്‍ച്ചക്കെത്തിയയാളെ വെടിവെച്ചുകൊന്ന് ആസ്‌ത്രേലിയക്കാരന്‍ മൃതദേഹം സൂക്ഷിച്ചത് 15 വര്‍ഷം. ദുര്‍ഗന്ധം വരാതിരിക്കാന്‍ 70ലേറെ എയര്‍ ഫ്രഷ്‌നര്‍ ആണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. 2002ല്‍ സിഡ്‌നിയിലെ വീട്ടില്‍ കവര്‍ച്ചക്കെത്തിയ ഷേന്‍ സ്‌നെല്‍മാന്‍ എന്നയാളെ വീട്ടുടമ ബ്രൂസ് റോബര്‍ട്ട്‌സ് വെടിവെച്ചുകൊല്ലുകയായിരുന്നു.

2017ല്‍ റോബര്‍ട്ട്‌സ് ആത്മഹത്യ ചെയ്തു. ഹീറ്ററിന് മുകളില്‍ ഇയാളുടെ മൃതദേഹം അയല്‍വാസികളാണ് കണ്ടത്. എന്നാല്‍ അന്നൊന്നും സ്‌നെല്‍മാന്റെ മൃതദേഹം കണ്ടെത്തിയില്ല.

ഒടുവില്‍ വീടും പരിസരവും വൃത്തിയാക്കാനെത്തിയവരാണ് ചപ്പുകൂനക്കടിയില്‍ സ്‌നെല്‍മാന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ചുറ്റും 70ലേറെ കുപ്പി എയര്‍ ഫ്രഷ്‌നറുണ്ടായിരുന്നു. റോബര്‍ട്ട്‌സിന്റെ വീട്ടില്‍ നിന്ന് പന്ത്രണ്ടിലേറെ തോക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest