Connect with us

Kerala

കൊവിഡ് വാക്‌സിനേഷന് കേരളം സജ്ജം; രജിസ്റ്റര്‍ ചെയ്തത് 3,54,897 പേർ

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വാക്‌സിന്‍ എപ്പോള്‍ എത്തിയാലും കേരളം വാക്‌സിനേഷന് സജ്ജമാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. വാക്‌സിന് സൂക്ഷിക്കാനുള്ള സംവിധാനങ്ങള് വിവിധ കേന്ദ്രങ്ങളില് സജ്ജമാക്കി വരുന്നു. വാക്‌സിനേഷനായി ഇതുവരെ 3,54,897 പേരാണ് രജിസ്റ്റര് ചെയ്തതെന്നും മന്ത്രി അറിയിച്ചു.

സര്ക്കാര് മേഖലയിലെ 1,67,751 പേരും സ്വകാര്യ മേഖലയിലെ 1,87,146 പേരുമാണ് രജിസ്റ്റര് ചെയ്തിട്ടുള്ളത്. ഇതുകൂടാതെ സാമൂഹ്യസുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയിലെ 570 ജീവനക്കാരുടേയും കനിവ് 108 ആംബുലന്സിലെ 1,344 ജീവനക്കാരുടേയും രജിസ്‌ട്രേഷന് പുരോഗമിക്കുകയാണ്.

സംസ്ഥാനത്തെ രണ്ടാം ഘട്ട കൊവിഡ് വാക്‌സിന് കുത്തിവയ്പ്പിനുള്ള ഡ്രൈ റണ് (മോക് ഡ്രില്) വിജയകരമായി പൂര്ത്തിയാക്കി. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ് നടന്നത്. ജില്ലയിലെ മെഡിക്കല് കോളേജ്/ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര/ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിങ്ങനെയാണ് ഡ്രൈ റണ് നടത്തിയത്. ഏറ്റവുമധികം കേന്ദ്രങ്ങളില് ഡ്രൈ റണ് നടന്നത് കോഴിക്കോട് ജില്ലയിലാണ്. കോഴിക്കോട് ജില്ലയില് 5 കേന്ദ്രങ്ങളിലാണ് ഡ്രൈ റണ് നടന്നത്. തിരുവനന്തപുരം ജില്ലയില് പാറശാല താലൂക്ക് ഹെഡ് ക്വാര്ട്ടേഴ്‌സ് ആശുപത്രി, ഗവ. എല്.പി.എസ്. കളത്തുകാല് (അരുവിക്കര കുടംബാരോഗ്യ കേന്ദ്രം), നിംസ് മെഡിസിറ്റി എന്നീ കേന്ദ്രങ്ങളിലാണ് ഡ്രൈ റണ് നടന്നത്.

ലാര്ജ് ഐ.എല്.ആര്. 20, വാക്സിൻ കാരിയര് 1800, കോള്ഡ് ബോക്‌സ് വലുത് 50, കോള്ഡ് ബോക്‌സ് ചെറുത് 50, ഐസ് പായ്ക്ക് 12,000, ഒരിക്കല് മാത്രം ഉപയോഗിക്കാന് പറ്റുന്ന 14 ലക്ഷം ഓട്ടോ ഡിസേബിള് ഡിസ്‌പോസബിള് സിറിഞ്ചുകള് എന്നിവ സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഇവ ജില്ലാടിസ്ഥാനത്തില് വിതരണം ചെയ്തുവരുന്നതായും മന്ത്രി അറിയിച്ചു.

Latest