Connect with us

Kerala

ഭര്‍ത്താവിനെ ജയിലില്‍നിന്നിറക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് പീഡനം; സിപിഎം ജില്ലാ സെക്രട്ടറിയുടെ മുന്‍ ഡ്രൈവര്‍ക്കെതിരെ കേസ്

Published

|

Last Updated

പത്തനംതിട്ട | കൊലപാതക കേസില്‍ ജയിലില്‍ കഴിയവെ ഭര്‍ത്താവിന് ജാമ്യമെടുക്കാമെന്ന് പറഞ്ഞ് അടുത്തു കൂടിയ ശേഷം ബലാല്‍സംഗം ചെയ്ത് നഗ്നദൃശ്യങ്ങളെടുത്ത് പ്രചരിപ്പിക്കുകയും ബ്ലാക്മെയില്‍ ചെയ്ത് അഞ്ചു ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയില്‍ യുവാവിനും ഭാര്യക്കുമെതിരേ പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

സിപിഎം ജില്ലാ സെക്രട്ടറിയുടെ മുന്‍ ്രൈഡവര്‍ അടൂര്‍ പഴകുളം പന്ത്രാകുഴിയില്‍ അബ്ദുല്‍ റഹിമാന്‍, ഭാര്യ സന എന്നിവര്‍ക്കെതിരേയാണ് കേസ്. പഴകുളം സ്വദേശിനിയാണ് പരാതിക്കാരി. 2019 മാര്‍ച്ചിലാണ് യുവതിയുടെ ഭര്‍ത്താവ് ജയിലില്‍ ആയത്. കേസ് സംബന്ധമായ എല്ലാ കാര്യത്തിനും സഹായിക്കാമെന്ന് പറഞ്ഞാണ് ഭര്‍ത്താവിന്റെ അടുത്ത ബന്ധു കൂടിയായ അബ്ദുള്‍ റഹ്്മാന്‍ അടുത്തു കൂടിയത്. പാര്‍ട്ടി നേതാവായ അഭിഭാഷകനെയാണ് കേസിന്റെ ചുമതല ഏല്‍പിച്ചത്. കൊട്ടാരക്കര സബ്ജയിലില്‍ പോയി തിരികെ വരുമ്പോള്‍ അവിടെ ഒരു ഹോട്ടലില്‍ മുറിയെടുത്തു. അവിടെ വച്ചാണ് അതിക്രൂരമായി ബലാല്‍കാരത്തിനിരയായതും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയതും. പിന്നീട് ഇതേ ഹോട്ടലില്‍ പല പ്രാവശ്യം കൊണ്ടു പോയി പീഡിപ്പിച്ചു. നഗ്നദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

ഭര്‍ത്താവ് ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷവും ഭീഷണി മുഴക്കി യുവതിയെ പല സ്ഥലത്തും കൊണ്ടു പോയി പീഡിപ്പിച്ചു. പീഡനം സഹിക്കാന്‍ കഴിയാതെ വന്നതോടെ വിവരം ഭര്‍ത്താവിന് നോട് പറഞ്ഞു. ഭര്‍ത്താവ് പ്രദേശത്തു നിന്നുള്ള പാര്‍ട്ടിയുടെ ജില്ലാ നേതാവിനെ കാര്യങ്ങള്‍ ധരിപ്പിച്ചു. ചിത്രങ്ങളും വീഡിയോകളും നശിപ്പിച്ചുവെന്ന് പറഞ്ഞ പ്രതി ഇനി ശല്യപ്പെടുത്തില്ലെന്നും വാക്കു നല്‍കി. പിന്നീടാണ് പ്രതിയുടെ ഭാര്യ യുവതിയുടെ ഭര്‍ത്താവിന്റെയും അനുജന്റെയും ഫോണിലേക്ക് നഗ്നചിത്രങ്ങളും വീഡിയോയും അയച്ചു കൊടുത്തത്. പിന്നീട് ഭാര്യയും മറ്റു ചിലരും ചേര്‍ന്ന് ഈ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. വനിതാ പോലീസ് ഇന്‍സ്പെക്ടര്‍ ലീലാമ്മയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതികള്‍ ഒളിവിലാണ്.