Ongoing News
40,000 പാട്ടുകൾ, ഒറ്റ ദിനം കൊണ്ട് 21 പാട്ട്; റെക്കോർഡുകളുടെ എസ് പി ബി കാലം
നാലു ഭാഷകളിലായി ആറ് ദേശീയ പുരസ്‌കാരം ലഭിച്ചു. 1980ല്‍ ശങ്കരാഭരണത്തിലൂടെ ആദ്യ ദേശീയ പുരസ്‌കാരം എസ്പിബിയെ തേടിയെത്തി. തൊട്ടടുത്ത വർഷവും പുരസ്കാരം. പിന്നീട് അഞ്ച് തവണകൂടി ദേശീയ പുരസ്‌കാരം നേടി. സര്‍ക്കാരിന്റെ നന്ദി അവാര്‍ഡ് എസ് പി ബി 24 വട്ടം നേടി.
മികച്ച ഗായകനുളള ദേശീയ അവാര്‍ഡുകള്‍
- ശങ്കരാഭരണം (1980-തെലുങ്ക്)
- ഏക് ദൂജേ കേലിയേ (1981-ഹിന്ദി)
- സാഗര സംഗമം (1983-തെലുങ്ക്)
- രുദ്രവീണ (1988-തെലുങ്ക്)
- സംഗീതസാഗര ഗണയോഗി പഞ്ചാക്ഷര ഗവായ് (1995-കന്നഡ)
- മിന്‍സാര കനവ് (1996-തമിഴ്)
എന്‍ജിനീയറിങ് പഠനത്തിനായി ചെന്നൈയിലെത്തിയതിനു പിന്നാലെ ഇളയരാജയും ഗംഗൈ അമരനും എസ് പി ബിയെ തമിഴകത്തേക്ക് വരവേറ്റു. ഇവർ ചേർന്ന് തമിഴില്‍ സൃഷ്ടിച്ചത് എക്കലാത്തെയും തരംഗം തന്നെയായിരുന്നു. പഠന കാലത്ത് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് എന്‍ജിനിയേഴ്‌സില്‍ പല മത്സരങ്ങളില്‍ നല്ല ഗായകനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അറുപതുകളുടെ ഒടുവിലും എഴുപതുകളിലും തമിഴകം അടക്കിവാണ എസ്പിബിക്ക് തമിഴ് പാട്ടിന് ആദ്യ ദേശീയപുരസ്‌കാരം നേടാന്‍ 1983 വരെ കാത്തിരിക്കേണ്ടിവന്നു.
[irp]
മലയാളത്തിനും എസ് പി ബിയുടെ ശബ്ദമാധുര്യം ആസ്വദിക്കാനായി. 1969 ല്‍ കടല്‍പ്പാലത്തിലൂടെ ജി ദേവരാജനായിരുന്നു മലയാളത്തിലേക്ക് അദ്ദേഹത്തെ കൈപിടിച്ചത്. നൂറ്റിപ്പതിനാറ് പാട്ടുകൾ അദ്ദേഹം പാടി.
ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ഇന്ത്യന്‍ ഗായകനെന്ന ബഹുമതിയും എസ് പി ബിക്കു തന്നെ. തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലായി 72 സിനിമയിലാണ് അദ്ദേഹം അഭിനയിച്ചത്. നല്ലൊരുഡബിങ് കലാകാരന്‍കൂടിയായിരുന്നു എസ് പി ബി. റിച്ചാഡ് ആറ്റന്‍ബറോയുടെ ഇതിഹാസ ചിത്രം ഗാന്ധിയുടെ തെലുങ്കു പതിപ്പില്‍ ബെന്‍കിങ്സിലിക്ക് ശബ്ദമായത് എസ് പി ബി യാണ്.കമല്‍ഹാസന് തെലുങ്കിലും കന്നടഡയിലുമൊക്കെ ശബ്ദം നൽകി. രജനീകാന്ത്, ഭാഗ്യരാജ്, സല്‍മാന്‍ഖാന്‍, ഗിരീഷ് കര്‍ണാഡ് അങ്ങനെ പലര്‍ക്കും പലഭാഷയില്‍ എസ് പി ബി തന്നെ ശബ്ദമായി.