Connect with us

Covid19

പൊന്നാനി താലൂക്കിന് ആശ്വാസം; ആശുപത്രിയുമായി ബന്ധപ്പെട്ട 676 പേരുടെ ഫലം നെഗറ്റീവ്, ഡോക്ടര്‍മാര്‍ രോഗമുക്തരായി

Published

|

Last Updated

പൊന്നാനി | ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൊന്നാനി താലൂക്കിലെ രണ്ട് ആശുപത്രികളുമായി ബന്ധപ്പെട്ട് പരിശോധിച്ച 680 സാമ്പിളുകളില്‍ 676 പേരുടെയും ഫലം നെഗറ്റീവ്. ശുകപുരം, എടപ്പാള്‍ ആശുപത്രികളിലെ ജീവനക്കാരുടെയും കിടത്തി ചികിത്സ നടത്തുന്നവരുടെയും സാമ്പിളുകളാണ് പരിശോധിച്ചത്.

ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരും അടക്കം 600 ഓളം പേരാണ് എടപ്പാളിലെ ആശുപത്രിയിലുള്ളത്. ഇവിടെ ജോലി ചെയ്തിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആരും ആശുപത്രി വിട്ടുപോകാന്‍ പാടില്ലെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചരുന്നു. വരും ദിവസങ്ങളില്‍ 2000ത്തോളം പേരുടെ പരിശോധന പൂര്‍ത്തീകരിക്കും. നവജാത ശിശുക്കളും പ്രായമായവരും ആശുപത്രിയില്‍ തന്നെ തങ്ങുന്നതിനാലാണ് പരിശോധന ഇവിടെ നിന്നും തുടങ്ങിയത്.

അതിനിടെ, എടപ്പാളില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ട് ഡോക്ടര്‍മാരും ഒരു സ്റ്റാഫ് നഴ്‌സും രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇവര്‍ പതിനാല് ദിവസം ക്വാറന്റൈനിലായിരിക്കും.  പൊന്നാനിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നുണ്ട്.