Connect with us

National

അതിര്‍ത്തിയില്‍ ചൈനീസ് വെടിവെപ്പ്; ഒരു കേണലടക്കം മൂന്ന് ഇന്ത്യന്‍ ജവാന്മാര്‍ക്ക് വീരമൃത്യു

Published

|

Last Updated

 ന്യൂഡല്‍ഹി |  ഏറെ ദിവസം നീണ്ടുനിന്ന സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ അതിര്‍ത്തിയില്‍ ചൈനീസ് വെടിവെപ്പ്. രണ്ട് ഇന്ത്യന്‍ ജവാന്‍മാര്‍ക്കും ഒരു കേണലിനും വീരമൃത്യു. ആന്ധ്ര സ്വദേശിയായ കേണല്‍ ബി സന്തോഷ് ബാബുവാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ വാലിയിലാണ് ഇന്നലെ രാത്രി ചൈനീസ് ആക്രമണം ഉണ്ടായത്. യഥാര്‍ഥ നിയന്ത്രണ രേഖയിലാണ് ചൈനയുടെ പ്രകോപന നടപിടയുണ്ടായതെന്ന് സൈന്യം അറിയിച്ചു. കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ഇരു രാജ്യങ്ങളിലെയും ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായി സൈനിക വക്താവ് അറിയിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ചൈനീസ് അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ട്. പലപ്പോഴും നിയന്ത്രണ രേഖ മറികടന്ന് ചൈനീസ് പട്ടാളക്കാര്‍ ഇന്ത്യന്‍ ഭൂമിയില്‍ പ്രവേശിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരു രാജ്യങ്ങളും സൈനിക ശേഷി അതര്‍ത്തിയില്‍ വര്‍ധപ്പിച്ചിരുന്നു. അടുത്തിടെ ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളെ ഉള്‍പ്പെടുത്തി നേപ്പാള്‍ അവരുടെ പുതിയ ഭൂരേഖ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നിലും ചൈനയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എറ്റുമട്ടല്‍ സംബന്ധിച്ച് വിശദമായ വാര്‍ത്താസമ്മേളനം സൈന്യം അല്‍പ്പസമയത്തിനം നടത്തും. എന്നാല്‍ അതിര്‍ത്തിയിലെ സൈനിക മരണത്തെക്കുറിച്ച് അറിയില്ലെന്നാണ് ചൈനയുടെ പ്രതികരണം.

45 വര്‍ഷത്തിന് ശേഷമാണ് ചൈനീസ് അതിര്‍ത്തിയില്‍ മരണം ഉണ്ടാകുന്ന തരത്തിലുള്ള ഏറ്റുമുട്ടലുണ്ടാകുന്നത്. 1975ന് ശേഷം ഇവിടെ ഒരു ഇന്ത്യന്‍ സൈനികരും മരിച്ചിട്ടില്ല.

 

 

Latest