Connect with us

Kerala

കൊലപാതകത്തിന് ശേഷം ബിലാല്‍ മുങ്ങിയത് കൊച്ചിയിലേക്ക്; ഹോട്ടല്‍ ജോലിക്കായി ശ്രമം

Published

|

Last Updated

കൊച്ചി | കോട്ടയം താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട കേസിലെ പ്രതി മുഹമ്മദ് ബിലാല്‍ ഒളിവില്‍ താമസിച്ചത് ഇടപ്പള്ളിയില്‍ അതിഥി തൊഴിലാളികള്‍ക്കായി വാടകക്കെടുത്ത വീട്ടില്‍. ബിലാല്‍ ഹോട്ടലില്‍ ജോലി കിട്ടുമോ എന്ന് അന്വേഷിച്ച് ചെന്നിരുന്നതായും രണ്ടു ദിവസം കഴിയട്ടെ എന്നു പറഞ്ഞ് ഇവിടെ താമസിപ്പിക്കുകയായിരുന്നെന്നും ഹോട്ടലുടമ പറഞ്ഞതായി സമീപവാസികള്‍ പറയുന്നു.

ഹോട്ടല്‍ ജീവനക്കാരനെന്നാണ് ഇയാള്‍ നാട്ടുകാരോടും പറഞ്ഞിരുന്നത്. കൊലപാതകത്തിനു ശേഷം കൊച്ചിയിലെത്തിയ ബിലാല്‍ ഓണ്‍ൈലന്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തിരുന്നതായും പറയപ്പെടുന്നു. ഇന്നു പുലര്‍ച്ചെ ഒന്നരയോടെയാണു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് ഇടപ്പള്ളിയില്‍ ഇയാള്‍ താമസിച്ചിരുന്ന വീട്ടിലെത്തി സ്വര്‍ണം കണ്ടെടുക്കുകയും ഫൊറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പടെയുള്ളവര്‍ എത്തി പരിശോധന നടത്തുകയും ചെയ്തു. ഇയാളില്‍ നിന്നു കണ്ടെത്തിയ സ്വര്‍ണം താഴത്തങ്ങാടിയിലെ വീട്ടില്‍ നിന്ന് മോഷ്ടിച്ചതാണോ എന്ന് ഉറപ്പു വരുത്താന്‍ പരിശോധന നടത്തും.

അതേസമയം ഇയാള്‍ കൊലപാതകത്തിനു ശേഷം സ്ഥലത്തു നിന്നും കടന്നുകളയാന്‍ ഉപയോഗിച്ച കാര്‍ ഇതുവരെയും കണ്ടെത്തിയിട്ടില്ല.
കൊലപാതകം നടന്ന താഴത്തങ്ങാടിയില്‍ തന്നെയാണ് പ്രതിയുടെയും വീട്. സ്വന്തം വീട്ടുകാരുമായി പിണങ്ങി ഈ വീട്ടിലെത്തിയ പ്രതി മോഷണം ലക്ഷ്യമിട്ടാണ് ഇരുവരെയും ആക്രമിച്ചത് എന്നാണ് പോലീസ് പറയുന്നത്.

---- facebook comment plugin here -----

Latest