Connect with us

National

മംഗളൂരുവില്‍ പൗരത്വ പ്രതിഷേധക്കാരെ വെടിവെച്ചത് പോലീസിന്റെ വീഴ്ച മറക്കാന്‍: കര്‍ണാടക ഹൈക്കോടതി

Published

|

Last Updated

ബെംഗളൂരു |  മംഗളൂരുവില്‍ പൗരത്വ പ്രതിഷേധത്തിനിടെ രണ്ട് പേരെ വെടിവെച്ച കൊന്ന കേസില്‍ കര്‍ണാടക സര്‍ക്കാറിനും പോലീസിനുമെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. പൗരത്വ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ നടക്കുന്നത് ഏകപക്ഷീയ അന്വേഷണമാണ്. പോലീസിന്റെ വീഴ്ച മറക്കാനാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടിയെടുത്തതെന്നും കര്‍ണാടക ഹൈക്കോടതി ചൂണ്ടിക്കാട്ടി. പൗരത്വ പ്രതിഷേധവമുായി ബന്ധപ്പെട്ട് ദക്ഷിണ കന്നഡ, ഉടുപ്പി എന്നിവിടങ്ങളില്‍ പോലീസ് അറസ്റ്റ് ചെയ്ത മുഴുവന്‍ പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു.

സമരക്കാര്‍ക്കെതിരെ പോലീസ് പ്രകോപനം സൃഷ്ടിച്ചു. സമരക്കാരെ പോലീസ് കല്ലെറിയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സമരക്കാര്‍ക്കെതിരെ 31 എഫ് ഐ ആറുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

പോലീസിന്റെ ഏകപക്ഷീയ നടപടികള്‍ക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച കോടതി പൗരത്വ പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത മുഴുവന്‍ പേര്‍ക്കും ജാമ്യം അനുവദിച്ചു. ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളില്‍ നിന്നുള്ള 21 പേര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് ജോണ്‍ മൈക്കിള്‍ കുന്‍ഹ ജാമ്യം അനുവദിച്ചത്.