Connect with us

National

വിക്രം ലാന്‍ഡര്‍ തകര്‍ന്നിട്ടില്ലെന്ന് ഇസ്‌റാഈലി ശാസ്ത്രജ്ഞര്‍

Published

|

Last Updated

ബെംഗളൂരു: വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്നും ചന്ദ്രനില്‍ ഇറങ്ങേണ്ട സ്ഥലത്ത് നിന്നും അല്‍പ്പംമാറി വിക്രം ലാന്‍ഡര്‍ ചെരിഞ്ഞ് കിടക്കുകയാണെന്നും ഇസ്‌റാഈലി ശാസ്ത്രജ്ഞര്‍. സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കാനായില്ലെങ്കിലും രാജ്യത്തിന് പ്രതീക്ഷ നല്‍കുന്നതാണ് ഇസ്‌റാഈലി ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തല്‍.
ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററിലെ ക്യാമറകള്‍ വഴി വിക്രം ലാന്‍ഡറിന്റെ ചിത്രങ്ങള്‍ ഇസ്‌റൊക്ക് കിട്ടിയതായി ഡോ ശിവന്‍ ഇന്നലെ തന്നെ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലായെണ് ഇപ്പോള്‍ ഇസ്‌റാഈലി ശാസ്ത്രജ്ഞരുടെ അഭിപ്രായവും.

ഹാര്‍ഡ് ലാന്‍ഡിംഗ് നടന്നത് മൂലം വിക്രം ലാന്‍ഡറിന്റെ മറ്റ് ആന്തരിക സംവിധാനങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ കേടുപാട് സംഭവിച്ചോയെന്ന് വ്യക്തമല്ല. ബെഗളൂരു പീനയിലെ ഇസ്‌റൊ കേന്ദ്രത്തില്‍ നിന്ന് ഒരു സംഘം വിക്രമുമായി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അവസാനഘട്ടത്തിലാണ് വിക്രം ലാന്‍ഡറിന്റെ ലാന്‍ഡിംഗ് ശ്രമം പാളിയത് . വിക്രമിന്റെ താഴേക്കുള്ള യാത്ര തീരുമാനിക്കപ്പെട്ടതിലും വേഗത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

നിയന്ത്രണ സംവിധാനങ്ങളുടെ പരിധിക്കപ്പുറമായിരുന്നു ലാന്‍ഡിംഗിന്റെ അവസാനഘട്ടത്തിലെ വേഗത. അതിനാല്‍ ബ്രേക്കിംഗ് സംവിധാനത്തിന് കൃത്യമായി പ്രവര്‍ത്തിക്കാനായില്ലെന്നുമാണ് വിലയിരുത്തല്‍.
ഓര്‍ബിറ്ററിന്റെ കൂടി സഹായത്തോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയും അത് വിശകലനം ചെയ്യുകയും ചെയ്യാതെ ഇതെന്ത് കൊണ്ട് സംഭവിച്ചുവെന്ന് ഉറപ്പിച്ച് പറയാനാകില്ല. ഒരു ദിവസം ഏഴ് മുതല്‍ എട്ട് തവണ വരെയാണ് ഇപ്പോള്‍ ഓര്‍ബിറ്റര്‍ ചന്ദ്രനെ ഭ്രമണം ചെയ്യുന്നത്. എങ്കിലും ഓരോഭ്രമണത്തിലും ഓര്‍ബിറ്ററിന് വിക്രമിനെ കാണാനാകില്ല. ഒരു ദിവസം രണ്ട് മുതല്‍ മൂന്ന് തവണ വരെയാണ് വിക്രം ഇറങ്ങേണ്ടിയിരുന്ന പ്രദേശത്തിന് മുകളിലൂടെ ഓര്‍ബിറ്റര്‍ കടന്ന് പോകുക. വേണമെങ്കില്‍ ഓര്‍ബിറ്ററിന്‍ പ്രപല്‍ഷന്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ച് ഭ്രമണപഥത്തില്‍ മാറ്റം വരുത്താമെങ്കിലും അങ്ങനെ ചെയ്യുന്നത് ഓര്‍ബിറ്ററിന്റെ പ്രവര്‍ത്തന കാലാവധിയെ ബാധിക്കുമെന്നതിനാല്‍ അതിന് മുതിരില്ല.

Latest