Connect with us

Kerala

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് ; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

Published

|

Last Updated

തിരുവനന്തപുരം: പ്രമുഖ വയലിനിസ്റ്റും സംഗീതജ്ഞനുമായ ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് സികെ ഉണ്ണി. അപകടം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട്് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയിലാണ് ഇക്കാര്യം പറയുന്നത്. മൊഴിയിലെ വൈരുധ്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.

അപകടസമയത്ത് വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജുനാണെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. അപകട സമയത്ത് ബാലഭാസ്‌കര്‍ പിന്‍സീറ്റിലായിരുന്നുവെന്നും ദീര്‍ഘയാത്രയില്‍ ബാലഭാസ്‌കര്‍ വാഹനമോടിക്കാറില്ലെന്നും ലക്ഷ്മിയുടെ മൊഴിയുണ്ടായിരുന്നു. എന്നാല്‍ അപകട സമയത്ത് കാര്‍ ഓടിച്ചത് ബാലഭാസ്‌കറായിരുന്നുവെന്നാണ് അര്‍ജുന്‍ മൊഴിനല്‍കിയത്. കൊല്ലത്ത് എത്തി വിശ്രമിച്ച ശേഷം ബാലഭാസ്‌കര്‍ ആണ് കാറോടിച്ചതെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു. സെപ്തംബര്‍ 25ന് നടന്ന അപകടത്തില്‍ ബാലഭാസ്‌കര്‍, മകള്‍ തേജസ്വിനി എന്നിവര്‍ മരിച്ചിരുന്നു. ഭാര്യ ലക്ഷ്മിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

Latest