Connect with us

Kerala

സോളാര്‍ റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ടില്‍ നിന്ന് സരിതയുടെ കത്തും ബന്ധപ്പെട്ട പരാമര്‍ശങ്ങളും ഹൈക്കോടതി ഒഴിവാക്കിയതോടെ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ നേതാക്കളെ വേട്ടയാടാനുള്ള ഇടതു സര്‍ക്കാരിന്റെ ശ്രമം ഈ വിധിയോടുകൂടി പരാജയപ്പെട്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

നേരത്തെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുള്ളതിനാല്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടിയും തിരവഞ്ചൂര്‍ രാധാക്യഷ്ണനും നല്‍കിയ ഹരജികളിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി. സരിത കത്തിലുന്നയിച്ച ലൈംഗിക ആരോപണങ്ങള്‍ കമ്മീഷന്റെ പരിധിയില്‍ വരില്ല. എന്നാല്‍ റിപ്പോര്‍ട്ട് സംബന്ധിച്ച അന്വേഷണത്തിന് തടസമില്ല. സരിതയുടെ കത്തും പരാമര്‍ശങ്ങളും ഒഴിവാക്കി വേണം റിപ്പോര്‍ട്ട് പരിഗണനക്കെടുക്കാനെന്നും കോടതി നിര്‍ദേശിച്ചു.