Connect with us

National

ഭിന്നശേഷിക്കാര്‍ക്ക് ഹജ്ജ് നിര്‍ബന്ധമല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് ഹജ്ജ് തീര്‍ഥാടനം നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഭിന്നശേഷിക്കാരായ വ്യക്തികള്‍ ഹജ്ജ് നിര്‍ബന്ധമല്ലെന്ന് ഖുര്‍ആനിന്റെ നിര്‍ദേശമുണ്ടെന്ന് കേന്ദ്രന്യൂനപക്ഷ മന്ത്രാലയത്തിന് വേണ്ടി മന്ത്രാലയത്തിന്റെ സെക്രട്ടറി രവി ചന്ദ്ര സമര്‍പ്പിച്ച സത്യവാങമൂലത്തില്‍ പറയുന്നു. ഹജ്ജ് നയത്തില്‍ ഭിന്നശേഷിക്കാര്‍ അപേക്ഷിക്കുന്നതിന് അവസരം നല്‍കുന്നില്ലെന്ന് കാണിച്ച് വിവിധ ഭിന്നേശേഷി സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രം വിശദീകരണം നല്‍കിയത്.

ഹജ്ജ് നിര്‍വഹിക്കുന്നത് എല്ലാവരുടേയും ഉത്തരവാദിത്വമല്ല. സാമ്പത്തികമായും ശാരീരികമായും കഴിവുള്ളവന്‍ മാത്രം ഹജ്ജ് നിര്‍വഹിച്ചാല്‍ മതിയെന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മുപ്പത് വര്‍ഷത്തിലധികമായി രോഗമുള്ളവര്‍ക്കും പ്രത്യേക തരം രോഗങ്ങള്‍ഉള്ളവരെയും ഹൈക്കമ്മീഷന്‍ വഴി ഹജ്ജിന് അപേക്ഷിക്കുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. ഹജ്ജ് എന്നത് ശരീരീക അവശ്യങ്ങളുള്ള പ്രയാസകരമായ കര്‍ത്തവ്യമാണ്. ഒരു രാത്രികൊണ്ട് രണ്ട് മില്ല്യണ്‍ ജനങ്ങള്‍ അറഫയില്‍ നിന്ന് മിനായിലേക്ക് ചലിക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2013-17 ഹജ്ജ് നയത്തിലെ ഒരു യോഗ്യതാ മനദണ്ഡത്തിനും 2018-22 ഹജ്ജ് നയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും വ്യക്തമാക്കി.

---- facebook comment plugin here -----

Latest