Connect with us

Kerala

ബാര്‍ കോഴ: കെ പി സതീശനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെഎം മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ടിനെ പരസ്യമായി എതിര്‍ത്ത സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി. ഇതുസംബന്ധിച്ച ഫയലില്‍ ആഭ്യന്തര സെക്രട്ടറി ഒപ്പുവച്ചു. ഇന്ന് വൈകീട്ടോടെ ഉത്തരവിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ഉടനെയാണ് കെ പി സതീശനെ ബാര്‍ കോഴ കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. ഇന്ന് ബാര്‍ കോഴക്കേസ് തിരുവനന്തപുരം വിജിലന്‍സ് കോടതി പരിഗണിച്ചപ്പോള്‍ അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സതീശനെ തല്‍സ്ഥാനത്തുനിന്നു മാറ്റിയത്. കെ.പി. സതീശനാണ് വിജിലന്‍സിനു വേണ്ടി ഇന്ന് ഹാജരായത്. ഇതിനെ വിജിലന്‍സ് നിയമോപദേശകന്‍ എതിര്‍ക്കുകയായിരുന്നു. തുടര്‍ന്നു വിഷയത്തില്‍ ഇടപെട്ട കോടതി പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായാല്‍ ആകാശം ഇടിഞ്ഞു വീഴുമോയെന്നും ചോദിച്ചിരുന്നു.

അഭിഭാഷകരുടെ കാര്യത്തില്‍ സര്‍ക്കാരാണ് വ്യക്തത വരുത്തേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ബാര്‍ കോഴക്കേസില്‍ മാണിക്കെതിരേ തെളിവുകള്‍ ഉണ്ടെന്ന് സതീശന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Latest