Connect with us

Gulf

ഉടമസ്ഥര്‍ ഉപേക്ഷിച്ച കപ്പലിലെ ജീവനക്കാരുടെ കാര്യത്തില്‍ ആവശ്യമായ നടപടിയെടുക്കും

Published

|

Last Updated

അജ്മാന്‍ : ഉടമസ്ഥര്‍ ഉപേക്ഷിച്ച നാല് കപ്പലുകളിലെ ഇന്ത്യക്കാരായ 41 ജീവനക്കാരുടെ കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കപ്പല്‍ ഉടമ അറിയിച്ചതായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ കെ.മുരളീധരന്‍ സിറാജിനോട് പറഞ്ഞു.

മതിയായ ഭക്ഷണംപോലുമില്ലാതെ ദുരിതത്തിലായ തങ്ങളെ രക്ഷിക്കണമെന്നഭ്യര്‍ഥിക്കുന്ന കപ്പല്‍ ജീവനക്കാരുടെ സന്ദേശം ശ്രദ്ധയില്‍പ്പെട്ട കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാസ്വരാജ് നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍സുലേറ്റ് അടിയന്തിരമായി ഇടപെട്ടത്. കൂടുതലും ഉത്തരേന്ത്യക്കാരാണ് കപ്പലിലുള്ളത്. ലക്ഷദ്വീപ് സ്വദേശി അമാനുള്ളയാണ് കപ്പലിലെ ഏകമലയാളി.

തൊഴിലാളികള്‍ക്ക് ഭക്ഷ്ണവും, വെള്ളവും ആവശ്യത്തിന് ലഭിക്കുന്നുണ്ട്, വേതനത്തിന്റെ കാര്യത്തില്‍ കപ്പല്‍ ഉടമയുമായി സംസാരിച്ചിട്ടുണ്ട്.യുഎഇ അധികൃതരുമായി സംസാരിച്ചു തൊഴിലാളികള്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്നും ആവശ്യമായ ഇദ്ദനം കപ്പലിലുണ്ടെന്നും കെ.മുരളീധരന്‍ പറഞ്ഞു പതിനഞ്ചുമാസമായി അജ്മാന്‍ തീരത്താണ് കപ്പലുകള്‍ ഉള്ളത്.