Connect with us

Gulf

ഖുര്‍ആന്‍ മാതൃകയാക്കി ജീവിക്കണം; ശാഫി സഖാഫി മുണ്ടമ്പ്ര

Published

|

Last Updated

അബുദാബി: മുസ്‌ലിമിന്റെ ജീവിതം ഖുര്‍ആനിനെ മാതൃകയാക്കി ആയിരക്കണമെന്ന് പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഖുര്‍ആന്‍ പ്രഭാഷകനുമായ ശാഫി സഖാഫി മുണ്ടമ്പ്ര.
അബുദാബി ലുലു പാര്‍ട്ടി ഹാളില്‍ സ്‌കൂള്‍ ഓഫ് ഖുര്‍ആനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പരമ്പരാഗത രീതിയിലാണ് ഖുര്‍ആനിനെ പാരായണം ചെയ്യേണ്ടത്. നവ മാധ്യമങ്ങള്‍ വഴി ലഭിക്കുന്ന ഖുര്‍ആന്‍ പാരായണവും അര്‍ഥവും സ്വന്തം ഇഷ്ടപ്രകാരം സ്വന്തം പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് വേണ്ടി പുത്തന്‍ പ്രസ്ഥാനക്കാര്‍ വ്യാഖ്യാനിച്ചുണ്ടാക്കുന്നതാണ്. ഖുര്‍ആനിനെ സ്വന്തം താല്‍പര്യത്തിന് വ്യാഖ്യാനിച്ചുണ്ടാക്കുന്ന ഖുര്‍ആന്‍ പാരായണവും അതിന്റെ വ്യാഖ്യാനവും പുത്തന്‍ പ്രസ്ഥാനക്കാരുടെ കടന്ന് കയറ്റത്തിലൂടെ ഉണ്ടായതാണ്. അഹ്‌ലുസ്സുന്നത്ത് വല്‍ ജമാഅത്തിന്റെ ആശയ രീതിയിലായിരിക്കണം ഖുര്‍ആന്‍ പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും. പൂര്‍വകാല പണ്ഡിതന്മാര്‍ പഠിപ്പിച്ച രീതിയിലായിരിക്കണം ഖുര്‍ആന്‍ പഠിക്കേണ്ടത്. അദ്ദേഹം പറഞ്ഞു.
കര്‍മ ശാസ്ത്രം, വിശ്വാസ ശാസ്ത്രം, അധ്യാത്മിക ശാസ്ത്രം എന്നീ മൂന്ന് കാര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം ഖുര്‍ആന്‍ വ്യാഖ്യാനിക്കേണ്ടത്. ഇത് തള്ളിയിട്ടാണ് പുത്തനാശയക്കാര്‍ അവരുടെ പാതയിലേക്ക് ഖുര്‍ആനിന്റെ വ്യാഖ്യാനം തിരിച്ച് വിടുന്നത്. ഖുര്‍ആനിന്റെ ബാഹ്യ തലങ്ങളിലൂടെയാണ് പുത്തന്‍ പ്രസ്ഥാനക്കാര്‍ കടന്ന് പോകുന്നത്. ഇത് പൂര്‍ണമായും തെറ്റായ രീതിയാണ് അദ്ദേഹം വ്യക്തമാക്കി.
ഖുര്‍ആനിനെ കൂടുതല്‍ അടുത്തറിഞ്ഞവര്‍ക്ക് പാപിയാകുവാന്‍ കഴിയുകയില്ല. ലോകത്തിലെ ഏറ്റവും വലിയ അല്‍ഭുതം വിശുദ്ധ ഖുര്‍ആനാണ്. പരസ്പരം പരിഹാസം വന്‍ദുരന്തത്തിന് ഇടയാക്കുമെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. നന്മയുടെ തട്ട് കനം കുറയുകയും തിന്മയുടെ തട്ട് ഭാരം കൂടുകയും ചെയ്താല്‍ അവന്റെ ഇടം നരകമാണ്, അദ്ദേഹം ഓര്‍മപ്പെടുത്തി.

Latest