Connect with us

Kerala

ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ജലതരംഗ കച്ചേരിയുമായി സച്ചിന്‍ സുന്ദര്‍

Published

|

Last Updated

കോഴിക്കോട്: ഭാരതത്തിലെ അതിപുരാതനമായ ജലതരംഗ വാദ്യത്തില്‍ അത്ഭുതം തീര്‍ത്ത് ഗിന്നസ് റെക്കോര്‍ഡ് സ്വായത്തമാക്കാനൊരുങ്ങുകയാണ് സച്ചിന്‍ സുന്ദര്‍.
മുപ്പത് മണിക്കൂറോളം നേരം ജലം നിറച്ച സിറാമിക് പാത്രങ്ങളില്‍ നിന്നും കര്‍ണ്ണാട്ടിക്, ഹിന്ദുസ്ഥാനി, വെസ്റ്റേന്‍ ശൈലികളില്‍ രാഗഭാവങ്ങള്‍ ശ്രവിപ്പിച്ച് കൊണ്ടുള്ള സച്ചിന്റെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രകടനം ഇന്ന് ആരംഭിക്കും. കോഴിക്കോട് ടൗണ്‍ഹാളില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആരംഭിക്കുന്ന സംഗീതകച്ചേരി നാളെ രാവിലെ 11 മണിയോടെ അവസാനിക്കുമ്പോള്‍ ആന്ധ്രപ്രദേശ് സ്വദേശി രാമകൃഷ്ണറാവു സ്ഥാപിച്ച പതിനാറ് മണിക്കൂറിന്റെ റെക്കോര്‍ഡ് പഴങ്കഥയാവും.
കാരപ്പറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ സച്ചിനൊപ്പം കര്‍ണ്ണാടക സംഗീതം, ജന്‍സ്, ഹിന്ദുസ്ഥാനി ജന്‍സ്, സിനിമാ ഗാനങ്ങള്‍, നാടക ഗാനങ്ങള്‍, മാപ്പിളപ്പാട്ട്, ഭക്തി ഗാനമേള, വയലിന്‍, വീണ, പുല്ലാങ്കുഴല്‍ കച്ചേരി എന്നിവയുമായി 150 ല്‍പരം കലാകാരന്‍മാരും അകമ്പടി സേവിക്കും.
തലക്കുളത്തൂര്‍ വടക്കെ ഉപ്പിണാത്ത് സുന്ദരന്‍, ഷീന സുന്ദരന്‍ ദമ്പതികളുടെ മകന്‍ സച്ചിന്‍ കോഴിക്കോട് രാധാകൃഷ്ണന്റെ കീഴിലാണ് ജലതരംഗത്തില്‍ തുടര്‍പഠനം നടത്തുന്നത്.
പല വലുപ്പത്തിലുള്ള 24 ഓളം സിറാമിക് കോപ്പകളില്‍ പല അളവുകളില്‍ വെള്ളം നിറച്ച് സ്വരസ്ഥാനം തിട്ടപ്പെടുത്തി അതില്‍ ഫൈബര്‍ സ്റ്റിക് ഉപയോഗിച്ച് തട്ടിയാണ് ജലതരംഗം വായിക്കുന്നത്.

Latest