Connect with us

Kannur

ബംഗാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാലു പ്രതികള്‍ കുറ്റക്കാര്‍

Published

|

Last Updated

തലശ്ശേരി: കണ്ണൂര്‍ ഇരിട്ടിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാലു പ്രതികളും കുറ്റക്കാരാണെന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചു. ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും.
2011 ഡിസംബറിലാണ് കേസിനാസ്പഥമായ സംഭവം നടന്നത്. കാമുകനെ തിരക്കി കേരളത്തിലെത്തിയ ബംഗാളി കബില്‍പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് 2011ലെ ക്രിസ്മസ് രാത്രിയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ബംഗാളികളായ രണ്ട് യുവാക്കളോടൊപ്പം പെരുമ്പാടി ചെക്ക്‌പോസ്റ്റില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന ഇവരെ ലോറിയിലെത്തിയ മൂന്നംഗ സംഘം പടിയൂരില്‍ എത്തിക്കാമെന്ന് പറഞ്ഞ് ലോറിയില്‍ കയറ്റുകയായിരുന്നു. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്നവരെ മര്‍ദിച്ച് അവശരാക്കിയ ശേഷം പെണ്‍കുട്ടിയെ വയത്തൂര്‍ പുഴക്കരയില്‍ എത്തിച്ച് കൂട്ടമാനഭംഗത്തിന് ഇടയാക്കി. ഇതിനിടെ ഒരു സുഹൃത്തിനേയുംകൂടെ സംഘാംഗങ്ങള്‍ വിളിച്ചുവരുത്തുകയും ചെയ്തു. സംഭവം നടന്ന് ഒരു ദിവസത്തിനകം തന്നെ പ്രതികളായ ബിജു, ഷെരീഫ്, മുഹമ്മദ് സാലി, ജംഷീര്‍ എന്നിവര്‍ അറസ്റ്റിലായി. 2013 ഏപ്രില്‍ 13നാണ് വിചാരണ ആരംഭിച്ചത്. വിചാരണ പൂര്‍ത്തിയാക്കിയ ശേഷമാണ് ്‌യുവതി നാട്ടിലേക്ക് മടങ്ങിപ്പോയത്.

Latest