Connect with us

Malappuram

വീട്ടില്‍ മദ്യം വില്‍ക്കുന്നത് തടഞ്ഞ അമ്മയെ മകന്‍ മര്‍ദിച്ചു

Published

|

Last Updated

നിലമ്പൂര്‍: വീട്ടില്‍ മദ്യം വില്‍ക്കുന്നത് തടഞ്ഞ അമ്മയെ മകന്‍ ക്രൂരമായി മര്‍ദിച്ചു. പരുക്കേറ്റ് അവശയായ വൃദ്ധ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോത്തുകല്‍ വെള്ളിമുറ്റം പൊന്നാംപറമ്പില്‍ സുലോചന (70) യെയാണ് മകന്‍ സുബ്രഹ്മണ്യന്‍(50) ക്രൂരമായി മര്‍ദിച്ചത്.
സംഭവുമായി ബന്ധപ്പെട്ട് സുബ്രഹ്മണ്യനെ പോത്തുകല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് സംഭവം. ബീവറേജ് ഷാപ്പില്‍ നിന്നും വിദേശ മദ്യം കൊണ്ടുവന്ന് വീട്ടില്‍ വെച്ച് സുബ്രഹ്മണ്യന്‍ അനധികൃതമായി വില്‍പന നടത്തുകയായിരുന്നു. രാവിലെ മദ്യം വീട്ടിലേക്ക് കൊണ്ടുവരുതെന്ന് ആവശ്യപ്പെട്ട് സുലോചന മകനെ ശകാരിച്ചിരുന്നു. ഇതില്‍ കുപിതനായ സുബ്രഹ്മണ്യന്‍ തൊഴിലുറപ്പ് ജോലിക്ക് പോയ സുലോചനയെ വീട്ടിലെത്തിയപ്പോള്‍ തലമുടി കുത്തിപ്പിടിച്ചു മര്‍ദ്ദിക്കുകയായിരുന്നു.
മരം കൊണ്ടുള്ള കട്ടിലിന്റ കാല്‍ ഇളക്കിയെടുത്ത് സുലോചനയുടെ ഇടതു കാലിന് പലതവണ അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ മുട്ടിന് മുകളില്‍ ആഴത്തില്‍ ക്ഷതമേറ്റിട്ടുണ്ട്. മര്‍ദനമേറ്റ് അവശയായ ഇവരെ ഇവരുടെ പെണ്‍മക്കളെത്തിയാണ് ആശുപത്രിയിലാക്കിയത്.
നാലു മക്കളില്‍ ഏക ആണ്‍മകനായ സുബ്രഹ്മണ്യന്റെ കൂടെയാണ് സുലോചന താമസിച്ചുവരുന്നത്. വര്‍ഷങ്ങളായി നിരവധി തവണ മര്‍ദനമേറ്റിട്ടുണ്ടെങ്കിലും ഇത്രയും ക്രൂരമായി മര്‍ദിച്ചത് കഴിഞ്ഞദിവസമാണെന്ന് സുലോചന പറഞ്ഞു. വേദന അസഹനീയമായപ്പോള്‍ പെണ്‍മക്കളെ വിവരമറിയിക്കുകയായിരുന്നു. വര്‍ഷങ്ങളായി ഇയാള്‍ വീട്ടില്‍ മദ്യവില്‍പ്പന നടത്തുന്നുണ്ടെന്ന് സുലോചന പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

---- facebook comment plugin here -----

Latest