Connect with us

National

ഗള്‍ഫില്‍ തന്നെ നീറ്റ് എഴുതാം; പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം

ആറ് ഗള്‍ഫ് രാജ്യങ്ങളിലായി എട്ടു കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളില്‍ പരീക്ഷ നടക്കുമെന്ന് ദേശീയ ടെസ്റ്റിങ് ഏജന്‍സി.

Published

|

Last Updated

ദുബൈ | ഗള്‍ഫ് ഉള്‍പ്പെടെ വിദേശരാജ്യങ്ങളിലെ മെഡിക്കല്‍ പ്രവേശന പരീക്ഷയായ ‘നീറ്റ്’ കേന്ദ്രങ്ങള്‍ പുനസ്ഥാപിക്കാന്‍ തീരുമാനം. ആറ് ഗള്‍ഫ് രാജ്യങ്ങളിലായി എട്ടു കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളില്‍ പരീക്ഷ നടക്കുമെന്ന് ദേശീയ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.

യു എ ഇയില്‍ നേരത്തെയുള്ള കേന്ദ്രങ്ങളായ ദുബൈ, അബൂദബി, ഷാര്‍ജ നഗരങ്ങളില്‍ പരീക്ഷക്ക് അപേക്ഷിക്കാം. ഇതിനു പുറമെ, ഖത്വര്‍ (ദോഹ), കുവൈത്ത് (കുവൈത്ത് സിറ്റി), ഒമാന്‍ (മസ്‌കത്ത്), സഊദി അറേബ്യ (റിയാദ്), ബഹ്‌റൈന്‍ (മനാമ) ഗള്‍ഫ് രാജ്യങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളായി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

ഗള്‍ഫിന് പുറമെ, തായ്‌ലന്‍ഡ്, ശ്രീലങ്ക, നേപ്പാള്‍, മലേഷ്യ, നൈജീരിയ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും കേന്ദ്രങ്ങളുണ്ട്. ഇന്ത്യക്കു പുറത്തു പരീക്ഷാ കേന്ദ്രം അനുവദിക്കേണ്ടതില്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ തീരുമാനം പ്രവാസികളില്‍ ആശങ്കയും പ്രതിഷേധവും സൃഷ്ടിച്ചിരുന്നു. ഇതിനെതിരെ ഐ സി എഫ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനും അംബാസഡര്‍മാര്‍ക്കും നിവേദനം നല്‍കിയിരുന്നു. വിവിധ പ്രവാസി സംഘടനകളും പ്രതിഷേധവുമായെത്തിയ ശേഷമാണ് സെന്ററുകള്‍ പുനഃസ്ഥാപിക്കാന്‍ എന്‍ ടി എ തീരുമാനമെടുത്തത്.