Connect with us

Kerala

ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടപ്പോള്‍ നിശബ്ദത പാലിച്ചവരാണ് ക്രിസ്മസ് കേക്കുമായി വീടുകയറുന്നതെന്ന് വി ഡി സതീശന്‍

അഴിമതികള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കു തടയിടാന്‍ പിണറായിക്കു മോദിയുടെ സഹായം വേണം

Published

|

Last Updated

പത്തനംതിട്ട |  ജനങ്ങളെ പറഞ്ഞു പറ്റിക്കലാണ് മോദിയുടെ ഗാരണ്ടിയെന്നു പതിപക്ഷ നേതാവ് വി ഡി സതീശന്‍. . ഫാ. സ്റ്റാന്‍സ്വാമിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയപ്പോഴും മണിപ്പുരില്‍ നടന്ന ആക്രമണങ്ങളിലും ദേവാലയങ്ങള്‍ തകര്‍ത്തപ്പോഴും നിശബ്ദത പാലിച്ചവരാണ് ക്രിസ്മസിനു കേക്കുമായി വീടു കയറിയതെന്ന് സതീശന്‍ കുറ്റപ്പെടുത്തി.യു ഡി എഫ് പത്തനംതിട്ട ലോക്സഭ മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം

ബി ജെ പിക്കു കേരളത്തില്‍ അക്കൗണ്ട് തുറക്കാനാകില്ല. ബി ജെ പിയെ രക്ഷപെടുത്താന്‍ എല്‍ ഡി എഫ് കണ്‍വീനര്‍ ആവുന്നത്ര ശ്രമിക്കുന്നുണ്ട്. എല്‍ ഡി എഫിനെ സഹായിക്കാന്‍ കെ സുരേന്ദ്രനും ആഞ്ഞുശ്രമിക്കുകയാണ്. പക്ഷേ കേരളത്തിലെ ജനങ്ങള്‍ ഈ അന്തര്‍ധാര ബിസിനസ് ബാന്ധവം തിരിച്ചറിഞ്ഞിട്ടുണ്ട്. അഴിമതികള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കു തടയിടാന്‍ പിണറായിക്കു മോദിയുടെ സഹായം വേണം. ഇതിനായി എന്തുവിട്ടുവീഴ്ചയ്ക്കും അവര്‍ തയാറാകും. മോദി, പിണറായി സര്‍ക്കാരുകള്‍ക്കെതിരായ അമര്‍ഷവും വിഷമവും വോട്ടര്‍മാര്‍ ഈ തെരഞ്ഞെടുപ്പില്‍ പ്രകടിപ്പിക്കും. പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം യു ഡി എഫിന്റെ ഉരുക്ക് കോട്ടയായി തുടരുമെന്നും വി ഡി സതീശന്‍ പറഞ്ഞു

 

---- facebook comment plugin here -----

Latest