Uae
യു എ ഇ 167 ബില്യൺ വിദേശ പ്രത്യക്ഷ നിക്ഷേപം നേടി
വികസനമാണ് സ്ഥിരതയുടെ താക്കോൽ, സമ്പദ്്വ്യവസ്ഥ പ്രധാന നയം: ശൈഖ് മുഹമ്മദ്

ദുബൈ|കഴിഞ്ഞ വർഷം യു എ ഇ 167 ബില്യൺ ദിർഹത്തിന്റെ (45 ബില്യൺ ഡോളർ) വിദേശ പ്രത്യക്ഷ നിക്ഷേപം നേടിയതായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം അറിയിച്ചു. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 48 ശതമാനം വളർച്ചയാണ്. “യു എ ഇ സമ്പദ്്വ്യവസ്ഥ ഐക്യരാഷ്ട്രസഭയുടെ വ്യാപാര വികസന സമ്മേളനം പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്, അന്താരാഷ്്ട്ര വിശ്വാസം നേടിയെന്ന് ശൈഖ് മുഹമ്മദ് ഔദ്യോ ഗിക എക്‌സ് അക്കൗണ്ടിൽ കുറിച്ചു. ഈ മേഖലയിലെ മൊത്തം വിദേശ നിക്ഷേപത്തിന്റെ 37 ശതമാനവും യു എ ഇയിലേക്കാണ് വന്നത്. പുതിയ വിദേശ പ്രത്യക്ഷ നിക്ഷേപ പദ്ധതികളുടെ എണ്ണത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്‌സിന് ശേഷം യു എ ഇ ലോകത്ത് രണ്ടാം സ്ഥാനത്താണ് – അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത ആറ് വർഷത്തിനുള്ളിൽ 1.3 ട്രില്യൺ ദിർഹത്തിന്റെ വിദേശ പ്രത്യക്ഷ നിക്ഷേപം ആകർഷിക്കുക എന്നതാണ് പുതിയ ലക്ഷ്യമെന്നും ശൈഖ് മുഹമ്മദ് സ്ഥിരീകരിച്ചു.
സഹോദരൻ ശൈഖ് മുഹമ്മദ് ബിൻ സായിദ് തയ്യാറാക്കിയ വ്യക്തമായ വികസന അജണ്ടയാണ് രാജ്യത്തിനുള്ളതെന്നും ആ നിർദേശങ്ങൾ പാലിക്കാൻ പ്രതിജ്ഞാബദ്ധരായ ഒരു ടീം തങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐക്യത്തോടെ പ്രവർത്തിക്കുന്ന ഒരു ജനതയാണ് യു എ ഇയുടെ വിജയ രഹസ്യം. വികസനമാണ് സ്ഥിരതയുടെ താക്കോൽ, സമ്പദ്്വ്യവസ്ഥയാണ് ഏറ്റവും പ്രധാനപ്പെട്ട നയമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.