Connect with us

National

ഐശ്വര്യ രജനികാന്തിന്റെ വീട്ടില്‍ മോഷണം

സെന്റ് മേരീസ് റോഡിലെ അപ്പാര്‍ട്ട്മെന്റില്‍ ഇടയ്ക്കിടെ വന്നിരുന്ന വീട്ടുജോലിക്കാരെ സംശയമുണ്ടെന്ന് ഐശ്വര്യ  പറഞ്ഞു.

Published

|

Last Updated

ചെന്നൈ| രജനികാന്തിന്റെ മൂത്ത മകളും നടന്‍ ധനുഷിന്റെ മുന്‍ ഭാര്യയുമായ ഐശ്വര്യ രജനികാന്തിന്റെ ചെന്നൈയിലെ വീട്ടില്‍ മോഷണം. ലോക്കറില്‍ സൂക്ഷിച്ചിരുന്ന 60 പവന്‍ സ്വര്‍ണവും വജ്രാഭരങ്ങളുമാണ് മോഷണം പോയത്. സംഭവത്തില്‍ തെയ്നാംപേട്ട് പോലീസില്‍ പരാതി നല്‍കി.

ഐശ്വര്യ ആഭരണങ്ങള്‍ ലോക്കറില്‍ വച്ചിരുന്നതായും, വീട്ടിലെ ചില ജോലിക്കാര്‍ക്ക് അത് അറിയാമായിരുന്നതായും എഫ്ഐആറില്‍ പറയുന്നുണ്ട്. മോഷണം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഐപിസി സെക്ഷന്‍ 381 പ്രകാരം തേനാംപേട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2019-ല്‍ തന്റെ സഹോദരി സൗന്ദര്യയുടെ വിവാഹത്തില്‍ വെച്ചാണ്  ആഭരണങ്ങള്‍ അവസാനമായി കണ്ടതെന്ന് പരാതിയില്‍ പറഞ്ഞു.

ഡയമണ്ട് സെറ്റുകള്‍, പുരാതന സ്വര്‍ണാഭരണങ്ങള്‍, നവരത്‌നം സെറ്റുകള്‍, വളകള്‍, 3.60 ലക്ഷം രൂപ വിലമതിക്കുന്ന 60 പവന്‍ എന്നിവയാണ് മോഷണം പോയത്. വീട്ടിലില്ലാത്ത സമയത്ത് സെന്റ് മേരീസ് റോഡിലെ അപ്പാര്‍ട്ട്മെന്റില്‍ ഇടയ്ക്കിടെ വന്നിരുന്ന വീട്ടുജോലിക്കാരെ സംശയമുണ്ടെന്ന് ഐശ്വര്യ  പറഞ്ഞു.