Connect with us

attingal attack

പോസ്റ്റര്‍ നശിപ്പിച്ചത് ചോദ്യം ചെയ്തു; ആര്‍ എസ് എസുകാര്‍ വീട്ടില്‍ കയറി വെട്ടി

ആറ്റിങ്ങല്‍ കമുകിന്‍കുഴി സ്വദേശി സുജിത്തിനാണ് (24) വെട്ടേറ്റത്

Published

|

Last Updated

ആറ്റിങ്ങല്‍| എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി ജോയിയുടെ പോസ്റ്റര്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പുളിമാത്ത് കമുകിന്‍കുഴിയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ ആര്‍ എസ് എസുകാര്‍ വീട്ടില്‍ കയറി വെട്ടി.

ഡി വൈ എഫ് ഐ പുളിമാത്ത് മേഖലാ കമ്മിറ്റി അംഗവും കമുകിന്‍കുഴി സ്വദേശിയുമായ സുജിത്തിനാണ് (24) വെട്ടേറ്റത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. കമുകിന്‍കുഴി ജംഗ്ഷനില്‍ പതിച്ചിരുന്ന വി ജോയിയുടെ പോസ്റ്റര്‍ കഴിഞ്ഞ ചൊവ്വാഴ്ച്ച പകല്‍ നശിപ്പിച്ചിരുന്നു. ഇതിന് പകരമായി ബുധനാഴ്ച വൈകിട്ട് സുജിത്തടക്കമുള്ള എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ പോസ്റ്റര്‍ ഒട്ടിക്കാനെത്തിയപ്പോള്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരുമായി തര്‍ക്കം ഉണ്ടായി.

ഇതിന്റെ തുടര്‍ച്ചയായാണ് സുജിത്തിനെ രാത്രി വീടുകയറി മാതാപിതാക്കളുടെ മുന്നില്‍ വച്ച് ആക്രമിച്ചത്. വെട്ടുകത്തിയും മണ്‍വെട്ടിയും സിമന്റ്കട്ടയും ഉപയോഗിച്ചായിരുന്നു ആക്രമണം. സുജിത്തിന്റെ കൈയ്ക്കാണ് വെട്ടേറ്റത്. തലയ്ക്കും ഗുരുതര പരിക്കുണ്ട്. സുജിത്തിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രതീഷ്, ശശികുമാര്‍ തുടങ്ങിയ നാലോളം ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആയിരുന്നു ആക്രമണമെന്നാണ് പോലീസ് പറയുന്നത്.

 

Latest