Ongoing News
ലോകകപ്പ് ഫൈനലിൽ കിവികളെ വീഴ്ത്താൻ 'സീക്രട്ട് പിച്ച്' റെഡി; അഹ്‌മദാബാദിൽ ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ
നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ച് സമ്മിശ്ര പിച്ചായിരിക്കുമെന്ന് റിപ്പോർട്ട്.
അഹ്‌മദാബാദ് | 2026 ലെ ടി 20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള പോരാട്ടത്തിന് വേദിയാകുന്ന അഹ്‌മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ച് ചുവന്ന മണ്ണും കറുത്ത മണ്ണും കലർന്ന സമ്മിശ്ര പിച്ചായിരിക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ ഇടപെടലിനെത്തുടർന്നാണ് പിച്ച് തയ്യാറാക്കുന്നതിൽ മാറ്റം വരുത്തിയതെന്നാണ് സൂചനകൾ.
അഹ്‌മദാബാദിൽ നടന്ന മുൻ ലോകകപ്പ് മത്സരങ്ങളിലുണ്ടായ തിരിച്ചടികൾ ഒഴിവാക്കാനാണ് ഇത്തവണ സമ്മിശ്ര പിച്ച് ഒരുക്കുന്നത്. ഈ പിച്ചിൽ കറുത്ത മണ്ണിനേക്കാൾ കൂടുതൽ ചുവന്ന മണ്ണാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് രണ്ട് ഇന്നിംഗ്സുകളിലും ബാറ്റിംഗിന് അനുകൂലമായ ബൗൺസ് ലഭിക്കാനും പന്ത് എളുപ്പത്തിൽ ബാറ്റിലേക്ക് എത്താനും സഹായിക്കും.
മുൻപ് അഹ്‌മദാബാദിൽ നടന്ന നിർണ്ണായക മത്സരങ്ങളിൽ ഇന്ത്യ പരാജയപ്പെട്ടത് കണക്കിലെടുത്താണ് ഇത്തരമൊരു പിച്ചിനായി ഇന്ത്യൻ ടീം മാനേജ്‌മെന്റ് നിർദ്ദേശം നൽകിയത്. പ്രാദേശിക ക്യൂറേറ്റർമാരോട് ബി സി സി ഐ പ്രതിനിധികൾ സംസാരിക്കുകയും സ്പോർട്ടിംഗ് പിച്ച് ഒരുക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇരു ടീമുകൾക്കും അമിതമായ മുൻതൂക്കം ലഭിക്കാത്ത രീതിയിൽ ബാറ്റിംഗിനും ബൗളിംഗിനും ഒരേപോലെ സഹായകരമായ സാഹചര്യമാണ് ഫൈനലിനായി ഒരുക്കിയിരിക്കുന്നത്.
Summary
The T20 World Cup 2026 final between India and New Zealand in Ahmedabad will feature a mixed-soil pitch consisting of red and black soil. This decision follows India’s intervention to avoid past struggles on Ahmedabad tracks and ensure a sporting surface with good bounce. The pitch is expected to favor batsmen while providing a balanced contest for both teams. This move aims to provide a high-quality final match experience at the Narendra Modi Stadium.



