Connect with us

1988ല്‍ പാര്‍ലമെന്റ് പാസാക്കിയ ആരാധനാലയ ദുരുപയോഗനിരോധനിയമം, അമ്പലമുറ്റത്ത് ആയുധ പരിശീലനത്തിനൊരുങ്ങുന്ന ആര്‍എസ്എസിനും പള്ളികള്‍ രാഷ്ട്രീയപിരിവിന് വേദിയാക്കുന്ന ലീഗിനും ഒരുപോലെ ബാധകമാണെന്നാണ് പൊതുസമൂഹം ചൂണ്ടിക്കാട്ടുന്നത്.
ഭക്തിയെയും വിശ്വാസത്തെയും രാഷ്ട്രീയനേട്ടത്തിന് ഉപയോഗപ്പെടുത്തുന്ന ആര്‍ എസ് എസില്‍ നിന്ന് ലീഗ് എങ്ങിനെയാണ് വ്യത്യാസപ്പെടുന്നതെന്ന നിര്‍ണായക ചോദ്യമാണ് ഉയരുന്നത്.

കേരളത്തില്‍ ആരാധനാലയങ്ങളില്‍ ആര്‍എസ്എസിന്റെ കേരള അജന്‍ഡ നടപ്പാക്കുന്നതിനു ് പ്രധാന തടസ്സമാകുന്നത് കേരളത്തിലെ ശക്തമായ മതേതര സ്വാധീനശക്തിയാണ്. അതു ദുര്‍ബലപ്പെടുത്താന്‍ അധികാരവും പണവും അമ്പരപ്പിക്കുന്ന അളവില്‍ ദുരുപയോഗിച്ചും വര്‍ഗീയതയുടെയും അസ്വസ്ഥതയുടെയും വിത്തെറിഞ്ഞും പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ കാലങ്ങളായി ശ്രമിക്കുന്നു. ജമാഅത്തെ ഇസ്്‌ലാമിയുടെ സഖ്യത്തിലൂടെ ആ കളിയിലാണ ്ഇപ്പോള്‍ ലീഗും പങ്കു ചേരുന്നത്.

വീഡിയോ കാണാം