Connect with us

National

ആത്മഹത്യയില്‍ നിന്ന് രക്ഷിച്ചു; ജീവിക്കാന്‍ പ്രേരണയായത് രാഹുല്‍ ഗാന്ധിയെന്ന് കന്നഡ നടി

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനം അമ്മയാണ്, അടുത്തത് അച്ഛന്‍, മൂന്നാമത്തേത് രാഹുല്‍ ഗാന്ധിയാണെന്നും നടി വ്യക്തമാക്കി.

Published

|

Last Updated

ബെംഗളുരു| അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് രാഷ്ട്രീയത്തിലേക്കിറങ്ങിയ കന്നഡ നടിയും മുന്‍ ലോക്‌സഭാംഗവുമാണ് ദിവ്യ സ്പന്ദന. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ സാന്നിധ്യവുമായിരുന്നു അവര്‍. ഇപ്പോള്‍ ദിവ്യ സ്പന്ദന, രാഹുല്‍ ഗാന്ധി തന്റെ ജീവിതത്തില്‍ എങ്ങനെയാണ് സ്വാധീനം ചെലുത്തിയതെന്ന് പറഞ്ഞിരിക്കുകയാണ്. നടിയുടെ അച്ഛന്റെ മരണശേഷം അവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും അതില്‍ നിന്ന് പുറത്തുകൊണ്ടുവന്നത് രാഹുല്‍ ഗാന്ധിയാണെന്നും പറഞ്ഞു.

അച്ഛന്‍ മരിച്ച സമയമായിരുന്നു നടിയുടെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധിയുള്ള ഘട്ടം. ഈ സമയത്ത് മാനസികമായി പിന്തുണച്ചത് രാഹുല്‍ ഗാന്ധിയാണെന്നാണ് ദിവ്യ പറയുന്നത്. ഒരു ചാറ്റ് ഷോയിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനം അമ്മയാണ്, അടുത്തത് അച്ഛന്‍, മൂന്നാമത്തേത് രാഹുല്‍ ഗാന്ധിയാണെന്നും നടി വ്യക്തമാക്കി.

അച്ഛനെ നഷ്ടപ്പെട്ടപ്പോള്‍ ഞാന്‍ തകര്‍ന്നുപോയിരുന്നു. ജീവിതം അവസാനിപ്പിക്കാന്‍ വരെ ആലോചിച്ചു. തെരഞ്ഞെടുപ്പിലും ഞാന്‍ തോറ്റിരുന്നു. സങ്കടമുള്ള ആ സമയത്ത് രാഹുല്‍ ഗാന്ധി എന്നെ സഹായിക്കുകയും വൈകാരികമായി പിന്തുണയ്ക്കുകയും ചെയ്തുവെന്ന് ദിവ്യ സ്പന്ദന പറഞ്ഞു.

2012ലാണ് ദിവ്യ സ്പന്ദന യൂത്ത് കോണ്‍ഗ്രസില്‍ ചേരുന്നത്. തുടര്‍ന്ന് 2013ല്‍ മാണ്ഡ്യ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലെത്തി.