Connect with us

International

11 കോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് അബദ്ധത്തിൽ ചവറ്റുകുട്ടയിലെറിഞ്ഞു; പിന്നീട് സംഭവിച്ചത് ഇങ്ങനെ...

ഇറ്റലിയിലാണ് നടുക്കുന്നതും ഒപ്പം കൗതുകമുണർത്തുന്നതുമായ ഈ സംഭവം നടന്നത്.

Published

|

Last Updated

റോം | ലോട്ടറി അടിച്ചതറിയാതെ 11 കോടി രൂപ വിലമതിക്കുന്ന ടിക്കറ്റ് അബദ്ധത്തിൽ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച യുവതിക്ക് ശുചീകരണ തൊഴിലാളികളുടെ സഹായത്തോടെ പാരിതോഷികം തിരികെ ലഭിച്ചു. ഇറ്റലിയിലാണ് നടുക്കുന്നതും ഒപ്പം കൗതുകമുണർത്തുന്നതുമായ ഈ സംഭവം നടന്നത്. കടയിലെ പരിശോധനയ്ക്കിടെ സമ്മാനം നൽകാൻ കഴിയില്ലെന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് യുവതി ടിക്കറ്റ് ഉപേക്ഷിക്കുകയായിരുന്നു.

തെക്കൻ ഇറ്റലിയിലെ ബിടോന്റോയിലുള്ള ഒരു കടയിൽ നിന്നാണ് യുവതി ലോട്ടറി ടിക്കറ്റെടുത്തത്. നമ്പറുകൾ പരിശോധിച്ചപ്പോൾ തുക നൽകാൻ സാധിക്കില്ലെന്ന മറുപടിയാണ് കടയുടമ നൽകിയത്. തുക വളരെ കൂടുതലാണെങ്കിൽ കടകളിൽ നിന്ന് പണം നൽകാതെ ഉയർന്ന കേന്ദ്രങ്ങളിലേക്ക് മാറ്റാറുണ്ടെന്ന കാര്യം അറിയാതെ യുവതി ഇത് വ്യാജമാണെന്ന് കരുതി ടിക്കറ്റ് ചവറ്റുകുട്ടയിൽ കളയുകയായിരുന്നു. എന്നാൽ വീട്ടിലെത്തിയ ശേഷം കുടുംബാംഗങ്ങളുമായി നടത്തിയ ചർച്ചയിലാണ് താൻ എടുത്ത സ്ഥിരം നമ്പറുകൾക്കാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് യുവതിക്ക് വ്യക്തമായത്.

AI Generated

തുടർന്ന് പരിഭ്രാന്തയായി കടയിൽ തിരിച്ചെത്തിയെങ്കിലും അപ്പോഴേക്കും ടിക്കറ്റ് അടങ്ങിയ മാലിന്യം നീക്കം ചെയ്തിരുന്നു. തുടർന്ന് മാലിന്യ നിർമാർജന കമ്പനിയായ SANB യുടെ അഡ്മിനിസ്ട്രേറ്റർ റോബർട്ടോ നിക്കോള ടോസ്കാനോയെ കുടുംബം സമീപിക്കുകയായിരുന്നു. ടിക്കറ്റ് കൊണ്ടുപോയ മാലിന്യ ലോറി കണ്ടെത്താൻ സംഘം കഠിനശ്രമം നടത്തി. സ്പെഷ്യലൈസ്ഡ് കമ്പനിയുടെ സഹായത്തോടെ നടത്തിയ നീണ്ട പരിശോധനയ്ക്കൊടുവിലാണ് ടിക്കറ്റ് കണ്ടെടുത്തത്. പരിശോധനാ ചെലവുകൾ നൽകാൻ യുവതി സമ്മതിച്ചതായും ഒടുവിൽ ടിക്കറ്റ് കേടുപാടുകൾ ഒന്നുമില്ലാതെ തന്നെ തിരികെ ലഭിച്ചതായും അധികൃതർ വ്യക്തമാക്കി.

Content Highlights:
Sanitation workers in Italy successfully retrieved a discarded Rs 11 crore lottery ticket from a garbage truck for a woman who accidentally threw it away. The winner had discarded the ticket after a false non-payable message at a local shop in Bitonto. Waste management company SANB traced the garbage truck and recovered the ticket after a thorough search.

---- facebook comment plugin here -----

Latest