Connect with us

Kerala

കൊച്ചിയില്‍ മുങ്ങിയ കപ്പലിന്റെ ഉടമസ്ഥര്‍ 5.97 കോടി രൂപ ഹൈക്കോടതിയില്‍ കെട്ടിവച്ചു

കപ്പലപകടത്തില്‍ നഷ്ടം നേരിട്ട കശുവണ്ടി ഇറക്കുമതിക്കാര്‍ നല്‍കിയ ഹരജിയിലാണ് നടപടി

Published

|

Last Updated

കൊച്ചി | കൊച്ചി പുറങ്കടലില്‍ കപ്പല്‍ മുങ്ങിയ സംഭവത്തില്‍ കപ്പല്‍ കമ്പനി ഉടമകളായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി 5.97 കോടി രൂപ കേരളാ ഹൈക്കോടതിയില്‍ കെട്ടിവച്ചു. കപ്പലപകടത്തില്‍ നഷ്ടം നേരിട്ട കശുവണ്ടി ഇറക്കുമതിക്കാര്‍ നല്‍കിയ ഹരജിയിലാണ് നടപടി.

മുങ്ങിയ എം എസ് സി എല്‍സ 3 കപ്പലിന്റെ ഉടമകള്‍ നല്‍കിയ 5.97 കോടി രൂപ സ്ഥിരനിക്ഷേപം നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഒരു വര്‍ഷത്തേക്ക് ദേശസാത്കൃത ബാങ്കില്‍ നിക്ഷേപിക്കാനാണ് ഹൈക്കോടതി രജിസ്ട്രിക്ക് സിംഗിള്‍ ബെഞ്ച് നല്‍കിയ നിര്‍ദേശം.

കഴിഞ്ഞതവണ ഹരജി പരിഗണിക്കവെ കമ്പനിയുടെ ഉടമസ്ഥതയിലുള്ള എം എസ് സി മാന്‍സ എഫ് കപ്പല്‍ തടഞ്ഞു വയ്ക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് കപ്പല്‍ ഉടമകള്‍ പണം കെട്ടിവച്ചത്. കപ്പല്‍ മുങ്ങിയതു മൂലമുള്ള പരിസ്ഥിതി നാശം, മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായ തിരിച്ചടി തുടങ്ങിയ വിഷയങ്ങളെല്ലാം നിലനില്‍ക്കുകയാണ്.

Latest