Connect with us

Kerala

നായക്ക് തീറ്റ കൊടുക്കാന്‍ വൈകിയതിന് കൊല: മരിച്ച ഹര്‍ഷാദിന്റെ ദേഹത്ത് മര്‍ദനമേറ്റ നൂറോളം പാടുകള്‍

ബെല്‍റ്റും മരക്കഷ്ണവും ഉപയോഗിച്ചാണ് ബെല്‍റ്റും മരക്കഷ്ണവും ഉപയോഗിച്ചാണ് മര്‍ദനം നടന്നത്.

Published

|

Last Updated

പാലക്കാട് | നായക്ക് തീറ്റ കൊടുക്കാന്‍ വൈകിയെന്നതിന്റെ പേരില്‍ ക്രൂരമായ മര്‍ദനമേറ്റു കൊല്ലപ്പെട്ട ഹര്‍ഷാദിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. മര്‍ദനമേറ്റതിന്റെ നൂറോളം പാടുകള്‍ ഹര്‍ഷാദിന്റെ ശരീരത്തിലുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ബെല്‍റ്റും മരക്കഷ്ണവും ഉപയോഗിച്ചാണ് മര്‍ദനം നടന്നത്. സംഭവത്തില്‍ മുളയന്‍കാവ് പാലപ്പുഴ ഹക്കീമിനെ (27) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹക്കീമിന്റെ അമ്മായിയുടെ മകനാണ് കൊല്ലപ്പെട്ട ഹര്‍ഷാദ്.

മൊബൈല്‍ കമ്പനിയുടെ കേബിള്‍ പ്രവൃത്തി നടത്തുന്ന ഹര്‍ഷാദും ഹക്കീമും മണ്ണേങ്ങോട് അത്താണിയിലുള്ള വാടക വീട്ടിലാണ് താമസിച്ചിരുന്നത്.  ബെല്‍റ്റും മരക്കഷ്ണവും ഉപയോഗിച്ചാണ് മര്‍ദനം നടന്നത്. പല കാര്യങ്ങള്‍ക്കും ഹര്‍ഷാദിനെ ക്രൂരമായി മര്‍ദിക്കാറുണ്ടായിരുന്നെന്നു പോലീസ് പറഞ്ഞു. ഹക്കീം വളര്‍ത്തുന്ന നായക്കു തീറ്റ കൊടുക്കാന്‍ വൈകിയതിന്റെ പേരിലാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഹര്‍ഷാദിനെ മര്‍ദിച്ചത്. നായയുടെ കഴുത്തിലെ ബെല്‍റ്റ് കൊണ്ടും പട്ടിക കൊണ്ടും ഹര്‍ഷാദിന്റെ പുറത്ത് മാരകമായി അടിക്കുകയായിരുന്നു. അടിയേറ്റു നിലത്തു വീണ ഹര്‍ഷാദിനെ ചവിട്ടുക കൂടി ചെയ്തതോടെ വാരിയെല്ലുകള്‍ തകര്‍ന്നു. ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് നിഗമനം.