Connect with us

National

കച്ചവടത്തിൽ നഷ്ടം; ഭാര്യയേയും മകനെയും കൊന്ന് വസ്ത്രവ്യാപാരി ജീവനൊടുക്കി

കര്‍ണാടകയിലെ മണ്ഡ്യയിലെ നെഹ്‌റു നഗറില്‍ ചൊവ്വാഴ്ചയാണ് സംഭവം.

Published

|

Last Updated

ബംഗളൂരു| കര്‍ണാടകയില്‍ സര്‍ക്കാരിന്റെ സൗജന്യ ബസ് യാത്രാ പദ്ധതി കരാണം കച്ചവടത്തില്‍ നഷ്ടം വന്നുമെന്ന് ആരോപിച്ച് ഭാര്യയെയും മകനെയും കൊലപ്പെടുത്തി വ്യവസായി ജീവനൊടുക്കി. വ്യാപാരിയായ പ്രഭാകരന്‍ ഭാര്യ ജ്യോതി (55) മകന്‍ സന്തോഷ് (30) എന്നിവരാണ് മരിച്ചത്.

കര്‍ണാടകയിലെ മണ്ഡ്യയിലെ നെഹ്‌റു നഗറില്‍ ചൊവ്വാഴ്ചയാണ് സംഭവം. സര്‍ക്കാര്‍ സൗജന്യ ബസ് യാത്രാ നല്‍കിയതിനെ തുടര്‍ന്ന് സ്ത്രീകള്‍ തന്റെ കടയില്‍ നിന്ന് തുണിത്തരങ്ങള്‍ വാങ്ങുന്നതിന് പകരം നഗരങ്ങളിലേക്ക് പോയി സാധനങ്ങള്‍ വാങ്ങാന്‍ തുടങ്ങിയെന്നും, ഇത് ബിസിനസില്‍ വലിയ നഷ്ടമുണ്ടാക്കിയെന്നും പോലീസ് കണ്ടെടുത്ത കുറിപ്പില്‍ പറയുന്നു.

ഇയാള്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടക്കാന്‍ സാധിക്കാതെ വന്നതായും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു. വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ഈ കമ്പനികളില്‍ നിന്നുള്ള ഏജന്റുമാര്‍ വീട്ടിലെത്തി കുടുംബത്തെ പീഡിപ്പിക്കുമെന്നും കുടുംബത്തിന് ഉണ്ടാകാനിടയുള്ള അപമാനവും തന്റെ അന്തസ് നഷ്ടപ്പെടുമെന്ന ഭയവുമാണ് ഇത്തരമൊരു തീരുമാനം സ്വീകരിക്കാന്‍ കാരണമായതെന്നും അദ്ദേഹം പരാമര്‍ശിച്ചു.

ആദ്യം പ്രഭാകരന്‍ ഭാര്യ ജ്യോതിയെ ഷാള്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. അമ്മയെ രക്ഷിക്കാന്‍ വന്ന  മകന്‍ സന്തോഷിനെയും പ്രഭാകരന്‍ ശ്വാസം മുട്ടിച്ച് കൊന്നു. ഇരുവര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടെന്ന് ഉറപ്പാക്കിയ ശേഷം പ്രഭാകര്‍ നെഹ്‌റു നഗറിലുള്ള തന്റെ കടയിലെത്തി ജീവനൊടുക്കുകയായിരുന്നു.

മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. ധനകാര്യ കമ്പനികളുടെ പീഡനത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും മണ്ഡ്യ ജില്ലാ പോലീസ് സൂപ്രണ്ട് ശോഭറാണി പറഞ്ഞു.

Content Highlights:
A garment businessman in Mandya killed his wife and son before committing suicide. A note recovered by police revealed heavy business losses due to the government free bus travel scheme. The deceased mentioned an inability to repay loans and fear of harassment from private finance companies.

 

Latest