Connect with us

Saji Cherian's Controversial Remarks

സജി ചെറിയാന്റെ പ്രസംഗം പാർട്ടിയിലെ ഒരു വിഭാഗം മാധ്യമങ്ങൾക്ക് ചോര്‍ത്തി നൽകിയതെന്ന് ആരോപണം

പ്രസംഗം ചോര്‍ന്നതിനു പിന്നില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെന്നാണ് ആരോപണം.

Published

|

Last Updated

പത്തനംതിട്ട | ഭരണഘടനയ്‌ക്കെതിരെ മുൻ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസംഗം ചോര്‍ന്നത് പാര്‍ട്ടി അന്വേഷിക്കണമെന്ന് ഇന്ന് ചേര്‍ന്ന മല്ലപ്പള്ളി സി പി എം ഏരിയാ കമ്മിറ്റി യോഗത്തില്‍ ആവശ്യമുയർന്നു. യോഗത്തില്‍ പ്രസംഗം ചോര്‍ന്നതിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. പ്രസംഗം ചോര്‍ന്നതിനു പിന്നില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെന്നാണ് ആരോപണം.

പ്രസംഗം ചോര്‍ന്നത് സംബന്ധിച്ച് പാര്‍ട്ടി അന്വേഷിച്ച് നടപടിയടുക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയില്‍ സി പി എം ഏരിയ കമ്മിറ്റിയുടെ പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദപ്രസംഗം. ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേത് എന്നാണ് മന്ത്രി പറഞ്ഞത്. മല്ലപ്പളളി സി പി എം ഏരിയ കമ്മിറ്റിയുടെ ഫെയ്‌സ്ബുക് പേജില്‍ പ്രസംഗത്തിന്റെ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. പ്രസംഗം വിവാദമായതോടെ ഇതു നീക്കിയിരുന്നു.

Latest