Connect with us

National

യുപിയില്‍ പിതാവ് മകളെ കൊന്ന് മൃതദേഹം നദിയില്‍ എറിഞ്ഞു

ഗ്രാമത്തിലെ ഒരു യുവാവുമായി പെണ്‍ക്കുട്ടിയ്ക്ക് ബന്ധമുണ്ടെന്നും ഇക്കാര്യം പിതാവിന് അറിയാമായിരുന്നെന്നും പോലീസ് പറഞ്ഞു.

Published

|

Last Updated

ഡിയോറിയ| 20 വയസ്സുള്ള മകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞ പിതാവ് അറസ്റ്റില്‍. മഹുവാദിഹ് പോലീസ് സ്റ്റേഷന് കീഴിലുള്ള ഹെറ്റിംപൂര്‍ മതിയ ഗ്രാമത്തിലാണ് സംഭവം.

കാജലിന്റെ മൃതദേഹം ഏപ്രില്‍ 2 ന് ഛോട്ടി ഗന്ദക് നദിയില്‍ നിന്ന് കണ്ടെത്തിയതായി പോലീസ് സൂപ്രണ്ട് സങ്കല്‍പ് ശര്‍മ്മ പറഞ്ഞു.

പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ കാജല്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. ഗ്രാമത്തിലെ ഒരു യുവാവുമായി പെണ്‍ക്കുട്ടിയ്ക്ക് ബന്ധമുണ്ടെന്നും ഇക്കാര്യം പിതാവിന് അറിയാമായിരുന്നെന്നും പോലീസ് പറഞ്ഞു.

ഇതില്‍ മനംനൊന്താണ്  കാജലിനെ പിതാവ്  കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് മൃതദേഹം ചാക്കില്‍ പൊതിഞ്ഞ് ഛോട്ടി ഗണ്ഡക് നദിയില്‍ എറിയുകയായിരുന്നുവെന്ന് പോലീസ് കൂട്ടിചേര്‍ത്തു.

സംഭവത്തിന് ശേഷം തന്റെ മകളെ കാണാതായെന്നും തിരച്ചിലില്‍ പങ്കാളിയായെന്നുമുള്ള കഥ അദ്ദേഹം മെനഞ്ഞെടുത്തു. ചോദ്യം ചെയ്യലില്‍ പിതാവ് കുറ്റസമ്മതം നടത്തിയതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

 

Latest