Connect with us

Kerala

'കുഴിവെട്ട്' പരാമർശം നടത്തിയതായി ഓർക്കുന്നില്ല; താൻ എൻ എസ് എസിനെ ബഹുമാനിക്കുന്ന ആൾ: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

എൻ.എസ്.എസിന്‍റെ ഭാഗമായി പല കാര്യങ്ങളും ചെയ്തിട്ടുണ്ടാകും. എന്നാൽ, അത് അധ്യാപന പരിചയമാണോ എന്നാണ് കോടതി നോക്കിയതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

Published

|

Last Updated

കൊച്ചി | കണ്ണൂർ സർവകലാശാല അസോ. പ്രഫസർ നിയമനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ നാഷണൽ സർവീസ് സ്കീമിനെ മോശമാക്കി സംസാരിച്ചിട്ടില്ലന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. എൻ എസ് എസ് പ്രവർത്തനവുമായി ബന്ധപ്പെട്ട് കുഴിവെട്ട് പരാമർശം നടത്തിയതായി ഓർക്കുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനു കണ്ണൂർ സർവകലാശാലയിലെ അസോഷ്യേറ്റ് പ്രഫസർ തസ്തികയിൽ നിയമനം നേടാൻ വേണ്ടത്ര അധ്യാപന പരിചയമില്ലെന്ന് ആരോപിച്ചുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.

നാഷണൽ സർവീസ് സ്കീമിനെ മോശമാക്കി സംസാരിച്ചിട്ടില്ല. രാജ്യത്ത് നാഷണല്‍ സര്‍വീസ് സ്‌കീം നടത്തുന്ന പ്രവര്‍ത്തനങ്ങളെ ബഹുമാനിക്കുന്ന വ്യക്തിയാണ് താന്‍. താനും എൻ എസ് എസിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. കുഴിവെട്ട് എന്നൊരു പരാമര്‍ശം തന്റെ ഭാഗത്ത് നിന്ന് ഉണ്ടായതായി ഓര്‍ക്കുന്നില്ല. കോടതി രേഖകളെല്ലാം താന്‍ പിന്നീട് പരിശോധിച്ചുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

എൻ.എസ്.എസിന്‍റെ ഭാഗമായി പല കാര്യങ്ങളും ചെയ്തിട്ടുണ്ടാകും. എന്നാൽ, അത് അധ്യാപന പരിചയമാണോ എന്നാണ് കോടതി നോക്കിയതെന്നും അദ്ദേഹം വിശദമാക്കി. കോടതി വാദത്തിനിടയിൽ പല കാര്യങ്ങളും പറയും. അത് പൊതുജനത്തിന് മനസിലാകണമെന്നില്ല. കക്ഷികൾ കോടതിയെ ശത്രുവായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

അധ്യാപന പരിചയമെന്നത് കെട്ടുകഥയല്ലെന്നും എൻ.എസ്.എസ് കോ ഓഡിനേറ്റർ എന്ന നിലയിൽ കുഴിവെട്ടുമ്പോൾ നിർദേശം നൽകുന്നത് അധ്യാപന പരിചയമാകില്ലെന്നും ഇന്നലെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ‘നാഷനൽ സർവിസ് സ്കീമിന് വേണ്ടി കുഴിയല്ല കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രം’ എന്ന് ഇതിന് മറുപടിയെന്നോണം പ്രിയ വർഗീസ് എഫ് ബി പോസ്റ്റിടുകയും ചെയ്തു. പിന്നീട് വിവാദമായതോടെ പ്രിയ വർഗീസ് പോസ്റ്റ് ഡിലീറ്റ് ചെയ്തു.