Connect with us

National

കൊളീജിയം യോഗങ്ങളുടെ വിശദാംശങ്ങള്‍ പുറത്തു വിടാനാകില്ല; ഹരജി തള്ളി സുപ്രീം കോടതി

കൊളീജിയത്തിന്റെ അന്തിമ തീരുമാനം മാത്രമേ പൊതുജനത്തെ അറിയിക്കാന്‍ കഴിയൂവെന്നും കോടതി

Published

|

Last Updated

ന്യൂഡല്‍ഹി |  ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം യോഗങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് സുപ്രീംകോടതി. കൊളീജിയത്തിന്റെ അന്തിമ തീരുമാനം മാത്രമേ പൊതുജനത്തെ അറിയിക്കാന്‍ കഴിയൂവെന്നും കോടതി വ്യക്തമാക്കി.
2018 ഡിസംബര്‍ 12നു ചേര്‍ന്ന കൊളീജിയം യോഗത്തിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള ഹരജി തള്ളിയാണ് കോടതി നിരീക്ഷണം. അഞ്ജലി ഭര്‍ദ്വാജാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്.

യോഗത്തിന്റെ വിശദാംശങ്ങള്‍ ആശ്യപ്പെട്ടുകൊണ്ട് ഇവര്‍ നേരത്തെ വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷ തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജിയാണ് ഇപ്പോള്‍ കോടതി തള്ളിയിരിക്കുന്നത്. അന്നത്തെ കൊളീജിയം യോഗത്തില്‍ പങ്കെടുത്ത ഒരു ജഡ്ജിയുടെ അഭിമുഖത്തെ അടിസ്ഥാനമാക്കിയാണ് ഹരജിയെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ അഭിപ്രായ പ്രകടനം നടത്തുന്നില്ലെന്നു പറഞ്ഞ കോടതി ഹരജിയില്‍ കഴമ്പില്ലെന്നും വ്യക്തമാക്കി.

2018 ഡിസംബറില്‍ നടന്ന കൊളീജിയം യോഗത്തില്‍ അന്നത്തെ ചീഫ് ജസ്റ്റീസായിരുന്ന രഞ്ജന്‍ ഗൊഗോയ്, ജസീറ്റീസുമാരായ മദന്‍ ബി ലോകൂര്‍, എസ് എ ബോബ്ഡെ എന്‍ വി രമണ എന്നിവരാണ് ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് തീരുമാനം എടുത്തത്.എന്നാല്‍ യോഗത്തിന്റെ വിശദാംശങ്ങള്‍ സുപ്രീംകോടതിയുടെ വെബ്സൈറ്റില്‍ നല്‍കാത്തതിനെതിരെ ജസ്റ്റീസ് ലോകൂര്‍ 2019ല്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.