Connect with us

ന്യൂഡല്‍ഹിയില്‍ ശ്രദ്ധ എന്ന യുവതിയെ സുഹൃത്ത് കൊലപ്പെടുത്തി ശരീരം 35 കഷണങ്ങളാക്കി വലിച്ചെറിഞ്ഞ സംഭവം ഞെട്ടലോടെയാണ് നമ്മൾ കേട്ടത്. ലിവ് ഇൻ ടുഗെതർ പങ്കാളിയെ കൊന്ന് കഷ്ണങ്ങളാക്കിയെന്ന് മാത്രമല്ല ആ കഷണങ്ങൾ റഫ്രിജറേറ്ററില്‍ സൂക്ഷിച്ചു വെച്ച ശേഷം അടുത്ത കാമുകിയെ അതേ മുറിയിൽ കൊണ്ടുവന്നു ലൈംഗിക വേഴ്ച്ചയും നടത്തി ഇയാൾ. പല സ്ത്രീകളുമായും ഇയാൾക്ക് അവിഹിത ബന്ധം ഉണ്ടായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. ഇത് രാജ്യത്തെ ഒറ്റപ്പെട്ട സംഭവമല്ല. സമാന സ്വഭാവമുള്ള സംഭവങ്ങൾ അതിനു മുമ്പും ശേഷവും നമ്മൾ കേട്ടു. 

 

എങ്ങിനെയാണ് അഫ്താബുമാർക്ക് ഇത്തരത്തിൽ പെൺകുട്ടികളെ വലയിലാക്കാൻ കഴിയുന്നത്? എവിടെ നിന്നാണ് ഇത്തരം ബന്ധങ്ങൾ മുളച്ചു പൊന്തുന്നത്? അതിനുള്ള ഉത്തരമാണ് ഡേറ്റിംഗ് ആപ്പുകൾ. ആൺ പെൺ സൗഹൃദത്തിന്റെ പേരിൽ പെൺകുട്ടികളെയും യുവാക്കളെയും അരാജകത്വത്തിലേക്ക് കൊണ്ടു ചെന്നെത്തിക്കുന്ന വലിയ കെണിവലയാണത്. അഫ്താബും ശ്രദ്ധയും തമ്മിൽ പരിചയപ്പെട്ടതും പിന്നീട് ഇയാൾ പല ബന്ധങ്ങൾ കണ്ടെത്തിയതും ഡേറ്റിംഗ് ആപ്പുകളിലൂടെയായിരുന്നു. ഡേറ്റിംഗ് ആപ്പുകൾ ഒരുക്കുന്ന ചതിക്കുഴികളെകുറിച്ചുള്ള പരമ്പര ആരംഭിക്കുന്നു…

 

ഡേറ്റിംഗ്, ചീറ്റിംഗ്, പിന്നെ കില്ലിംഗ്….

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest