Connect with us

Kerala

അട്ടപ്പാടി മധു വധക്കേസ്; വിധി പ്രഖ്യാപനം ഈ മാസം 30ന്

കഴിഞ്ഞ വെള്ളിയാഴ്ച കേസിലെ അന്തിമ വാദം പൂര്‍ത്തിയായിരുന്നു.

Published

|

Last Updated

പാലക്കാട് |  അട്ടപ്പാടി മധു വധകേസില്‍ മാര്‍ച്ച് 30ന് വിധി പറയും. മണ്ണാര്‍ക്കാട് എസ്സി-എസ്ടി കോടതിയാണ് വിധി പ്രഖ്യാപനംെ മുപ്പതിലേക്ക് മാറ്റിയത്. കഴിഞ്ഞ വെള്ളിയാഴ്ച കേസിലെ അന്തിമ വാദം പൂര്‍ത്തിയായിരുന്നു. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകള്‍ മധുവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

16 പ്രതികളാണ് കേസിലുള്ളത്. മൂവായിരത്തിലധികം പേജുകളുളള കുറ്റപത്രത്തില്‍ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മധുവിന്റെ ബന്ധുക്കളുള്‍പ്പടെ 24 പേര്‍ വിചാരണക്കിടെ കൂറുമാറിയിരുന്നു. 77 പേരാണ് പ്രോസിക്യൂഷന് അനുകൂലമായും മൊഴി നല്‍കിയത്. കൂറുമാറിയ വനം വകുപ്പിലെ താല്‍കാലിക ജീവനക്കാരായ നാലുപേരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഇതിനിടെ കൂറുമാറിയ സാക്ഷികള്‍ കോടതിയിലെത്തി പ്രോസിക്യൂഷന് അനുകൂല മൊഴി നല്‍കി. കോടതിയിലെത്താതെ മൂന്ന് പ്രോസിക്യൂട്ടര്‍മാരാണ് കേസില്‍ നിന്നും മാറിയത്.

 

Latest