Connect with us

National

ധരാളിക്ക് സമീപം വീണ്ടും മേഘവിസ്ഫോടനം; രക്ഷാപ്രവർത്തനം ദുഷ്കരം, സ്ഥിതി അതീവ ഗുരുതരം

രണ്ടാമത് മേഘവിസ്ഫോടനമുണ്ടാത് സുഖി ടോപ്പിൽ

Published

|

Last Updated

ഉത്തരകാശി | ആശങ്ക ഇരട്ടിയാക്കി ഉത്തരാഖണ്ഡിൽ പ്രളയത്തിൽ മുങ്ങിയ ഉത്തരകാശിയിലെ ധരാളി ഗ്രാമത്തിനടുത്ത് വീണ്ടും മേഘവിസ്ഫോടനം. മേഘവിസ്ഫോടനത്തെ തുടർന്ന് ഘീർഗംഗ നദിയിലുണ്ടായ മിന്നൽ പ്രളയത്തിൽ ഒരു ഗ്രാമം ഒന്നാകെ ഒലിച്ചുപോയ ധരാളിക്കടുത്ത സുഖി ടോപ്പിലാണ് രണ്ടാമത് മേഘവിസ്ഫോടനമുണ്ടായതെന്ന് ദേശീയ വാർത്താ ഏജൻസി റിപോർട്ട് ചെയ്തു. ഇതോടെ മിന്നൽ പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ദുഷ്കരമായി. അഞ്ചോളം പേർ മരിച്ചതായാണ് വിവരം. നിരവധി പേരെ കാണാനില്ല. മിന്നൽ പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിൽ ധരാളി ഗ്രാമത്തിൻ്റെ ഒരു ഭാഗം പൂർണമായും വെള്ളത്തിൽ മുങ്ങി. സുഖി ടോപ്പിലെ ദുരന്തത്തെ കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല.

ദുരന്തഭൂമിയിൽ കൂടുതൽ സൈന്യത്തെയെത്തിച്ച് രക്ഷാപ്രവർത്തനം ഊർജിതമാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി സംസാരിച്ച് സഹായങ്ങൾ വാഗ്ദാനം ചെയ്തു. ദുരനത്തിൽ പ്രധാനമന്ത്ര അനുശോചനം രേഖപ്പെടുത്തി.

ഉച്ചക്ക് 1.40ഓടെയാണ് ആദ്യ മേഘവിസ്ഫോടനമുണ്ടായത്.  ഇതോടെ ബഹുനില കെട്ടിടങ്ങളെയും വീടുകളെയുമെല്ലാം പിഴുതെടുത്താണ് പ്രളയജലം ധരാളി ഗ്രാമത്തെ മുക്കി. ഓടിക്കൊണ്ടിരുന്ന വാഹനങ്ങളടക്കം ഒഴുകിപ്പോയി. അടുത്തുതന്നെ വിനോദ സഞ്ചാര കേന്ദ്രമുള്ളതിനാൽ പ്രദേശത്ത് നിരവധി ഹോട്ടലുകളും റിസോർട്ടുകളുമുണ്ടായിരുന്നു. ഇവയെല്ലാം ഒലിച്ചുപോയതായാണ് വിവരം. ഇരച്ചെത്തിയ പ്രളയ ജലം ഗ്രാമത്തെ നക്കിത്തുടച്ച് നീങ്ങുന്ന ദൃശ്യങ്ങൾ ഭീതിപ്പെടുത്തുന്നവയാണ്. ആളുകളുടെ നിലവിളി ശബ്ദം വീഡിയോകളിൽ പതിഞ്ഞിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുന്നതിനിടെയാണ് മൂന്ന് മണിയോടെ സുഖ് ടോപ്പിൽ വീണ്ടും മേഘവിസ്ഫോടനമുണ്ടായത്.

കരസേനയടക്കം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.  ശക്തമായ മഴ  തുടരുന്നതിനാൽ പ്രദേശത്ത് ഇപ്പോഴും പ്രളയജലം ഒഴുകുകയാണ്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുകയാണ്. പ്രദേശത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രളയ മുന്നറിയിപ്പൊന്നും നേരത്തേ നൽകിയിരുന്നില്ല. ദുരന്തത്തെ തുടർന്ന് സമീപത്തുള്ളവർ ഉടൻ മാറിത്താമസിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Latest