Connect with us

Kerala

കുമ്പഴയില്‍ വയോധികയെ കഴുത്തറുത്ത് കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

പത്തനംതിട്ട അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

Published

|

Last Updated

പത്തനംതിട്ട | കുമ്പഴയില്‍ വയോധികയെ കഴുത്തറുത്ത് കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 25000 രൂപ പിഴയും. പത്തനംതിട്ട അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

കുമ്പഴ മനയത്ത് വീട്ടില്‍ ജാനകി (92)യെ 2020 സെപ്റ്റംബര്‍ 7 ന് രാത്രി 11 നാണ് കത്തി കൊണ്ട് കഴുത്ത് അറുത്ത് കൊന്ന കേസിലെ പ്രതിയായ തമിഴ്‌നാട് സ്വദേശി മയില്‍സ്വാമി(73)യാണ് ശിക്ഷിക്കപ്പെട്ടത്. ജാനകിയുടെ വീട്ടിലെ പുറം പണികള്‍ ചെയ്തിരുന്നയാളാണ് മയില്‍സ്വാമി.

പിഴത്തുക ജാനകിയുടെ ഇളയ മകന് നല്‍കാനും, പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷത്തെ കഠിനതടവ് കൂടി അനുഭവിക്കണമെന്നും കോടതി വിധിച്ചു. ജഡ്ജി ജയകുമാര്‍ ജോണിന്റേതാണ് വിധി. സംഭവദിവസം തന്നെ അറസ്റ്റിലായ പ്രതി മയില്‍ സ്വാമി അന്നു മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ഹരിശങ്കര്‍ ഹാജരായി.

 

Latest