Connect with us

National

ഡല്‍ഹിയില്‍ ബാലികയെ പൂജാരിയും കൂട്ടാളികളും പീഡിപ്പിച്ച് കൊലപ്പെടുത്തി

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ ദളിത് ബാലികയെ ലൈംഗീകമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. ഡല്‍ഹി കന്റോണ്‍മെന്റിനോട് ചേര്‍ന്ന പുരാന നംഗല്‍ ഗ്രാമത്തിലായിരുന്നു ക്രൂര സംഭവം.ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെ വീടിനോട് ചേര്‍ന്നുള്ള ശ്മശാനത്തിലെ കൂളറില്‍ നിന്നു തണുത്ത വെള്ളം എടുക്കാന്‍ പുറത്തേക്കു പോയ പെണ്‍കുട്ടി പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല. ആറു മണിയായപ്പോള്‍ ശ്മശാനത്തിലെ പൂജാരി രാധേ ശ്യാം പെണ്‍കുട്ടിയുടെ മാതാവിന്റെ അടുത്തെത്തി വെള്ളമെടുക്കവെ കുട്ടി കൂളറില്‍ നിന്നു ഷോക്കേറ്റ് മരിച്ചെന്ന് പറഞ്ഞു.

പൂജാരി രാധേ ശ്യാമും കൂട്ടാളികളും പെണ്‍കുട്ടിയുടെ കുടുംബത്തോട് പോലീസില്‍ വിവരം അറിയിക്കരുതെന്നു ശഠിച്ചു. കേസ് കൊടുത്താല്‍ പോസ്റ്റുമോര്‍ട്ടം നടത്തുമെന്നും കുട്ടിയുടെ അവയവങ്ങള്‍ മോഷ്ടിച്ചെടുക്കുമെന്നും ഇവര്‍ പറഞ്ഞു മാതാവിനെ വിശ്വസിപ്പിച്ചു.

പിന്നീട് പെണ്‍കുട്ടിയുടെ മാതാവിന്റെ
അനുവാദമില്ലാതെ മൃതദേഹം ദഹിപ്പിച്ചു.കുട്ടിയുടെ പിതാവിനെ സംഘം മര്‍ദിക്കുകയും ചെയ്തതോടെ
നാട്ടുകാര്‍ തടിച്ചു കൂടി പോലീസിനെ അറിയിക്കുകയായിരുന്നു. അതോടെ പൂജാരിയെയും കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു
പൂജാരിക്ക് പുറമെ സഹായികളായ ലക്ഷ്മി നാരായണ്‍, കുല്‍ദീപ്, പ്രദേശവാസി സലിം എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റവും തെളിവ് നശിപ്പിക്കലും പോക്‌സോ കുറ്റവും ചുമത്തിയിട്ടുണ്ട്.