Kerala
"ശരിയാണ് ദിയ മോളേ, പഠിച്ചുതന്നെയാണ് എല്ലാവരും ജയിച്ചത്'; വൈറൽ കുറിപ്പ് പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം | ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ 99 ശതമാനത്തിലേറെ വിജയം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ വലിയ ട്രോളും പരിഹാസങ്ങളുമുണ്ടായിരുന്നു. പത്താം ക്ലാസിൽ പഠനം ആരംഭിച്ചത് മുതലുള്ള അധ്യാപകരുടെയും വിദ്യാർഥികളുടെയും ഒരുക്കങ്ങളെ സംബന്ധിച്ച് ദിയ എന്ന പെൺകുട്ടിയുടെ ഫേസ്ബുക്കിലെ കുറിച്ച് ഈയടുത്ത് വൈറലായി. പ്രസ്തുത കുറിപ്പ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. കുറിപ്പ് വായിക്കാം:
“ശരിയാണ് ദിയമോളെ, പഠിച്ച് പരീക്ഷ എഴുതി തന്നെയാണ് നിങ്ങളെല്ലാവരും ഉപരിപഠനത്തിന് അർഹത നേടിയത് “
കുറിപ്പ് കണ്ടു. പഠന പ്രവർത്തനങ്ങളിൽ കുട്ടികളെ ഉറപ്പിച്ചുനിർത്താൻ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഇടപെടലുകൾ ഏറെ സഹായകമായി എന്ന് ദിയ വിവരിച്ചിട്ടുണ്ട്. ഡിജിറ്റൽ ക്ലാസുകൾ പഠനത്തിന് എത്രത്തോളം ഗുണം ചെയ്തു എന്ന് ദിയ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
പഠിച്ച് പരീക്ഷയെഴുതി കൃത്യമായി മൂല്യനിർണയം നടത്തി ഫലം പ്രഖ്യാപിച്ചാണ് ദിയ അടക്കമുള്ള വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടിയത്. ഏതു സ്ഥാപനവും വിലമതിക്കുന്ന ഗുണനിലവാരമുള്ള സർട്ടിഫിക്കറ്റ് ആണ് നമ്മുടെ കുട്ടികളുടെ പക്കലുള്ളത്.
വി ശിവൻകുട്ടി
A+ നേടിയ GHSS പെരുവള്ളൂരിലെ 61 വിദ്യാർത്ഥികളിൽ ഒരാൾ. അതിൽ വളരെ സന്തോഷമുണ്ട്. അതോടൊപ്പം നല്ല സങ്കടവും ഉള്ളിലുണ്ട്. സോഷ്യൽ മീഡിയയിലൂടെയും മറ്റും ഞങ്ങളെ കളിയാക്കി പല ട്രോളുകളും ഇറങ്ങുന്നതും അതിൽ വരുന്ന ചില മോശം കമന്റുകളും കണ്ടു. സ്കൂളിൽ പണിക്കു വന്ന ബംഗാളികൾക്കും A+ എന്നൊക്കെ ട്രോളുകൾ കണ്ടു. ഒരു കാര്യം തുറന്നെഴുതാൻ ആഗ്രഹിക്കുന്നു .
കറന്റില്ലാത്ത സമയങ്ങളിൽ മാത്രമേ ക്ലാസിനായി ഞാൻ മൊബൈലിനെ ആശ്രയിച്ചിരുന്നൊള്ളൂ.]
ഗ്രൂപ്പുകളിൽ തരുന്ന പഠന പ്രവർത്തനങ്ങൾ സമയനിഷ്ഠമായി ചെയ്തു തീർക്കാനും അതുമായി ബന്ധപ്പെട്ട പഠന ചർച്ചകളിൽ സജീവമായി പങ്കെടുക്കാനും ഞങ്ങളേവരും ശ്രദ്ധിച്ചിരുന്നു. ഞങ്ങളുടെ പഠനമികവിനോടൊപ്പം പോരായ്മകൾ പറഞ്ഞ് പരിഹരിച്ചു തരുവാനും എല്ലാ അദ്ധ്യാപകരും ഞങ്ങളോട് ചേർന്ന് നിന്നു.
സമയം കൊറോണ ഭീതിയെ മനസിലടക്കി മാക്സിമം ഞങ്ങളേവരും നന്നായി വിനിയോഗിച്ചു.
നന്നായി ശ്രമിച്ചിരുന്നു. അതിന്റെ തെളിവാണ് പരീക്ഷയെഴുതിയ 390 കുട്ടികളുടെയും മുഴുവൻ വിജയവും. ഫോക്കസ് ഏരിയയിലെ പാഠഭാഗങ്ങൾ ആണ് ഏവരേം വിജയത്തിലേക്ക് നയിച്ചത്. ആ ഭാഗങ്ങൾ നന്നായി പഠിച്ച ഏതൊരു കുട്ടിക്കും A+ എന്നത് കൈപ്പിടിയിലാണ്.
പ്രവീൺ മാഷും….
ഇവരെയൊക്കെ കൂടാതെ വേറെയും ഒരുപാട് അദ്ധ്യാപകർ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു.
ഏത് ഗ്രേഡ് ആയാലും) ഞങ്ങൾക്ക് അർഹതപ്പെട്ടതാണെന്ന്. അഭിനന്ദിച്ചില്ലെങ്കിലും അപമാനിക്കരുത്.
ഗ്രൂപ്പിൽ വന്നിരുന്ന വർക്കുകൾ ചേച്ചിയോ അമ്മയോ പേപ്പറിൽ പകർത്തി എനിക്ക് തരും. (കാരണം അന്ന് എന്റെ കണ്ണ് പണിമുടക്കിന്റെ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയിരുന്നു.)എന്റെ പഠനത്തിൽ അമ്മയും ചേച്ചിയുമായിരുന്നു ഇരു നേത്രങ്ങൾ. ഡിജിറ്റൽ പഠനം മാറി ക്ലാസിൽ പോവാൻ തുടങ്ങിയ ശേഷമാണ് അല്പം ആശ്വാസം തോന്നിയത്. ഒരിക്കലും A+ നായി എന്നെ വീട്ടിൽ നിന്ന് പ്രഷർ ചെലുത്തിയിട്ടില്ല. മാമന്റെ ഭാര്യയായ രേഷ്മ അമ്മായി എനിക്ക് മാനസികമായി തന്ന സപ്പോട്ട് കുറച്ചൊന്നുമല്ല. ചെറിയമ്മയായ ജിബി ചേച്ചി തന്ന സ്നേഹ പ്രോത്സാഹനങ്ങൾ ചെറുതല്ല. പരീക്ഷയെഴുതിയ എന്നേക്കാൾ എന്റെ വിജയത്തെക്കുറിച്ച് അടിവരയിട്ടവരാണിവർ.
റിസൽട്ട് വരുംമുമ്പേ കേക്കിന് വരെ ഓർഡർ ചെയ്തിരുന്നതാണെന്റെ ജിബി ചേച്ചി. 14 ന് റിസൽട്ട് വരുന്നെന്നറിഞ്ഞശേഷം ചെറിയൊരു പേടി മനസിനെ പിടികൂടിയിരുന്നു. രാത്രിയിൽ അച്ഛനും അമ്മക്കും മദ്ധ്യത്തിലായ് ആയിരുന്നു ആ രണ്ട് ദിവസവും ഉറക്കം. തലേന്ന് ഉറക്കം വന്നില്ലെന്ന് തന്നെ പറയാം.എല്ലാവരും സമാധാനിപ്പിക്കുന്നുണ്ടെങ്കിലും മനസ് തിരയൊടുങ്ങാത്ത കടൽ പോലെ ആയിരുന്നു.
ഒടുവിൽ റിസൽട്ട് വന്നപ്പോ തുറന്ന വായ അടക്കാൻ പോലും മറന്നു .അടുത്തു നിന്ന ചേച്ചിയെ കുറെ അടിച്ചു, പിച്ചിപ്പറിച്ചു. അമ്മക്കരികിൽ വന്നപ്പോ അമ്മയെന്നെ നെഞ്ചിലൊതുക്കി മുഴുവൻ വാത്സല്യവും അനുഗ്രഹവും എന്റെ മൂർദ്ധാവിൽ ഉമ്മയാൽ പെയ്തിറക്കി. ചിറകുമുളച്ചു വരുന്ന ഒരു കുഞ്ഞിക്കുരുവിയായ് ഞാൻ അമ്മയിലലിയുകയായിരുന്നു.അച്ഛന്റെ സന്തോഷം കണ്ണുനീരിൻ തിളക്കമായിരുന്നു.
പരിമിതികൾക്കുള്ളിൽ നിന്നും ഞങ്ങൾക്ക് ലഭിച്ച കുറഞ്ഞ സമയത്തെ മാക്സിമം ഉപയോഗിച്ചതോ? അതോ കൊറോണക്കാലത്തെ അതിജീവിച്ച് ഒരദ്ധ്യായനം നഷ്ടപ്പെടുത്താതിരുന്നതാണോ ഞങ്ങൾ ചെയ്ത തെറ്റ് ? അതുമല്ലെങ്കിൽ ഞങ്ങളുടെ കൂട്ടത്തോൽവി നിങ്ങളാഗ്രഹിച്ചിരുന്നോ?””.
നിങ്ങളുടെ വീട്ടിലെ ഒരു കുട്ടിയെങ്കിലും ഈ പരീക്ഷയെ അറിഞ്ഞിരുന്നെങ്കിൽ / അഭിമുഖീകരിച്ചിരുന്നെങ്കിൽ നിങ്ങൾ ഇങ്ങനെ പറയുമായിരുന്നോ? ഒരിക്കലും പറയില്ല എന്നറിയാം. കാരണം മാസ്ക് തുടർച്ചയായി ഉപയോഗിക്കുമ്പോൾ നിങ്ങൾ മുതിർന്നവർക്ക് അനുഭവപ്പെടുന്ന അതേ പ്രയാസങ്ങൾ തന്നെയാണ് ഞങ്ങൾക്കും ഉണ്ടായത്. താടിക്ക് വെച്ച് അലങ്കാരമായി കൊണ്ടു നടക്കുന്നവർക്ക് ഒരു പക്ഷേ അതിന്റെ ബുദ്ധിമുട്ട് അറിഞ്ഞ് കൊള്ളണമെന്നില്ല.
ടൈപ്പ് ചെയ്യാനുള്ള പ്രയാസവും സമയക്കുറവും ആണ് ഇതിത്രയും വൈകിപ്പിച്ചത്.]