Connect with us

International

കളിക്കളത്തില്‍ പരസ്പരം പുണര്‍ന്ന് നെയ്മറും മെസിയും; ഇത് സ്‌പോട്‌സിന്റെ സൗന്ദര്യം

Published

|

Last Updated

മാറക്കാന | മാറക്കാനയില്‍ അര്‍ജന്റീന കപ്പുയര്‍ത്തിയപ്പോള്‍ അതിനേക്കാള്‍ മനോഹരമായ മറ്റൊരു ദൃശ്യത്തിന് കൂടി കളിക്കളം വേദിയായി. കപ്പ് കൈവിട്ട ദു:ഖത്തില്‍ നിറകണ്ണുകളോടെ നിന്ന നെയ്മറിനെ വാരിപ്പുണരുന്ന മെസിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്.മത്സരം അവസാനിച്ച ശേഷം ഏറെ നേരം മെസിയും നെയ്മറും ആലിംഗനം ചെയ്തു. ഇവര്‍ക്ക് ചുറ്റും ക്യാമറയുടെ ഫല്‍ഷുകള്‍ മിന്നിമാഞ്ഞു. ഏറെ വൈകാരിക മുഹൂര്‍ത്തമായിരുന്നു കോപ്പയുടെ ഈ അവസാന നിമിഷം. സ്‌പോര്‍ട്‌സിന്റെ സൗന്ദര്യം വെളിവായ നിമിഷങ്ങള്‍ കൂടിയായിരുന്നു അത്.

1993 ന് ശേഷം അര്‍ജന്റീന കോപ്പ അമേരിക്ക കിരീടം ചൂടുന്നത് ഇതാദ്യമാണ്. റെക്കോര്‍ഡുകളും കിരീടങ്ങളും ഏറെയുണ്ടെങ്കിലും മെസിയുടെ കായിക ജീവിതത്തിലെ ആദ്യം രാജ്യാന്തര കിരീടമാണ് ഇത്.
ഫുട്ബോള്‍ മജീഷ്യനായ മെസി റെക്കോര്‍ഡുകളുടെ രാജകുമാരന്‍ കൂടിയാണ്. 672 ഗോളുകള്‍, 6 ഗോള്‍ഡന്‍ ഷൂസ്, തുടങ്ങി മെസിയുടെ പേരിലുള്ള പട്ടങ്ങള്‍ തകര്‍ക്കാന്‍ മറ്റാര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല.

റെക്കോര്‍ഡുകള്‍ ഇങ്ങനെ :

ഏറ്റവും കൂടുതല്‍ ബാലണ്‍ ദി ഓര്‍ പുരസ്‌കാരം നേടിയ വ്യക്തി- 6 എണ്ണം

ലാലിഗ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ വ്യക്തി- 474

ബാര്‍സലോണയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ വ്യക്തി- 672

ബാര്‍സലോണയ്ക്ക് വേണ്ടി ഏറ്രവും കൂടുതല്‍ കഴിച്ച വ്യക്തി- 778 കളികള്‍

അര്‍ജന്റീന കളിക്കാരന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ വ്യക്തി- 76

ഒറ്റ സീസണില്‍ ബാര്‍സലോണയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ വ്യക്തി- 73

ഏറ്റവും കൂടുതല്‍ ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം സ്വന്തമാക്കിയ കായിക താരം- 6

ലാലിഗ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഹാട്രിക്കുകള്‍ നേടിയ വ്യക്തി- 36

ലാലിഗ സീസണില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക്കുകള്‍ നേടിയ വ്യക്തി 8

യൂറോ കപ്പ്/ചാമ്പ്യന്‍സ് ലീഡ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരം- 5

2004 ല്‍ ബാര്‍സിലോണയ്ക്ക് വേണ്ടി ബൂട്ട് അണിഞ്ഞ് തുടങ്ങിയ മെസി 2005ലാണ് അര്‍ജന്റീന ദേശിയ ടീമിന് വേണ്ടി കളിക്കളത്തിലിറങ്ങുന്നത്. പിന്നീട് നിരവധി മത്സരങ്ങള്‍, നിരവധി കപ്പുകള്‍. ഇപ്പോള്‍ കോപ്പ കിരീടവും

Latest