Connect with us

Covid19

മുലയൂട്ടുന്ന അമ്മമാര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാം; എന്‍ ടി ജി ഐ സമിതി ശിപാര്‍ശകള്‍ കേന്ദ്രം അംഗീകരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | മുലയൂട്ടുന്ന അമ്മമാര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കാമെന്ന ദേശീയ സാങ്കേതിക-ഉപദേശക സമിതി (എന്‍ ടി ജി ഐ.)യുടെ ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. കൊവിഡ് മുക്തി നേടിയവര്‍ മൂന്ന് മാസത്തിനു ശേഷം വാക്സിനെടുത്താല്‍ മതിയെന്ന നിര്‍ദേശവും ഒന്നാം ഡോസെടുത്തതിന് ശേഷം കൊവിഡ് ബാധിച്ചിട്ടുണ്ടെങ്കില്‍ അസുഖം ഭേദമായതിന് ശേഷം മൂന്ന് മാസം വരെ രണ്ടാമത്തെ ഡോസ് വൈകിപ്പിക്കാമെന്നുള്ള ശിപാര്‍ശയും കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. കൊവിഡ് വാക്സിനേഷന് മുമ്പായി ആന്റിജന്‍ ടെസ്റ്റ് നടത്തേണ്ടതില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

ആന്റിബോഡി-പ്ലാസ്മ ചികിത്സയ്ക്കു വിധേയമായവര്‍ ആശുപത്രി വിട്ട് മൂന്നുമാസം കഴിഞ്ഞ് വാക്സിനെടുത്താല്‍ മതി. മറ്റു ഗുരുതര അസുഖമുള്ളവരും ആശുപത്രി വാസത്തിനുശേഷം നാല്-എട്ട് ആഴ്ച കഴിഞ്ഞ് കുത്തിവെപ്പെടുത്താല്‍ മതി. കൊവിഡ് നെഗറ്റീവായതിനോ വാക്സിന്‍ സ്വീകരിച്ചതിനോ 14 ദിവസത്തിന് ശേഷം രക്തദാനം നടത്താമെന്നും മന്ത്രാലയം അറിയിച്ചു. ഗര്‍ഭിണികള്‍ക്കും വാക്സിനെടുക്കാമെന്ന് സമിതി നിര്‍ദേശിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തിവരികയാണെന്ന് ആരോഗ്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

Latest