Connect with us

National

ബംഗാളിലും അസമിലും കനത്ത പോളിംഗ്; തമിഴ്‌നാട്ടില്‍ 63.65 ശതമാനം

Published

|

Last Updated

ന്യൂഡല്‍ഹി | പശ്ചിമ ബംഗാളിലും അസമിലും കനത്ത പോളിംഗ്. വൈകിട്ട് 5.45 വരെ അസമില്‍ 78.94ഉം ബംഗാളില്‍ 77.68ഉം ശതമാനം പോളിംഗ് രേഖപ്പെടുത്തി. തമിഴ്‌നാട്ടില്‍ വൈകിട്ട് അഞ്ച് വരെ 63.65 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണമുണ്ടായതായി പാര്‍ട്ടി അറിയിച്ചു. ഹൂഗ്ലിയില്‍ തൃണമൂല്‍ പ്രവര്‍ത്തകന്‍ സുനില്‍ റോയ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഹൂഗ്ലിയില്‍ മൂന്ന് ബി ജെ പി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റതായി പാര്‍ട്ടി സ്ഥാനാര്‍ഥി സമിരന്‍ മിത്ര ആരോപിച്ചു.

ഹൂഗ്ലിയില്‍ തൃണമൂല്‍ സ്ഥാനാര്‍ഥികളായ സുജാത മൊണ്ടല്‍, ഡോ.നിര്‍മല്‍ മാജി, ഖനാകുലിലെ സ്ഥാനാര്‍ഥി നസ്മുല്‍ കരീം എന്നിവര്‍ക്ക് നേരെ ആക്രമണമുണ്ടായി.