Connect with us

Socialist

കടന്നുപോകുന്നത് പേക്കിനാവുകളില്‍ പോലും പരിചയമില്ലാത്ത ശൂന്യവര്‍ഷം: കല്‍പ്പറ്റ നാരായണന്‍

Published

|

Last Updated

അധമങ്ങളില്‍ അധമമായ വര്‍ഷമാണ് കഴിഞ്ഞുപോകുന്നതെന്ന് കല്‍പ്പറ്റ നാരായണന്‍. പേക്കിനാവുകളില്‍ പോലും ഇത്ര ശൂന്യമായ ഒരു വര്‍ഷം നാം പരിചയിച്ചിരുന്നില്ല. വര്‍ഷാതിര്‍ത്തികളില്‍ “നന്ദി വീണ്ടും വരിക” എന്ന ബോര്‍ഡുണ്ടായിരുന്നെങ്കില്‍ ഇക്കുറി നാമത് പിഴുതെടുത്ത് കത്തിച്ചുകളയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എല്ലാം സീറോ ആയിരുന്നെങ്കിലും രാഷ്ട്രീയം മാത്രം സീറോ ആയിരുന്നില്ല. കൊവിഡിനെ പുല്ല് പോലെ കണക്കാക്കി തിരഞ്ഞെടുപ്പ് ആവേശത്തോടെ ഏറ്റെടുത്ത് നാം വിജയിപ്പിച്ചു. പുഞ്ചിരിക്കും കള്ളച്ചിരിക്കും അവധി കിട്ടി.

പഴുതടച്ച അടിയന്തരാവസ്ഥയായിരുന്നു. നീതിക്ക് വേണ്ടി സമരം ചെയ്തവര്‍ ജയിലിലായി. യു എ പി എയുടെ അട്ടഹാസം ഇന്ത്യ മുഴുവന്‍ കേട്ടു. പൗരത്വ ഭേദഗതി ബില്ലിനെതിരെ ആളിത്തുടങ്ങിയ പ്രതിഷേധാഗ്നി കൊവിഡില്‍ കെട്ടു. നീതിനിഷേധങ്ങള്‍ കൈനീട്ടി സ്വീകരിക്കപ്പെട്ടു. ദേശീയ വിദ്യാഭ്യാസ നയം ഒരു കരടുമില്ലാതെ പുറത്തിറങ്ങിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം:

നന്ദി, വീണ്ടും വരരുത്.
————————————
അധമങ്ങളിൽ അധമമായ വർഷ
മാണ് കഴിയുന്നത്. അനീസ് സാലിം പറഞ്ഞ പോലെ “മീനസ്റ്റ് ഇയർ”.
നഗര, ഗ്രാമ അതിരുകളിൽ നന്ദി
വീണ്ടും വരിക എന്ന് കാണാറില്ലേ? വർഷാ തിർത്തിയിൽ അങ്ങനെയൊന്നുണ്ടായിരു ന്നെങ്കിൽ ഇക്കുറി നമ്മളത് പിഴുതെടുത്ത് കത്തിച്ചു കളയുമായിരുന്നു. ഇതുപോലൊരു കൊല്ലത്തിലൂടെ വീണ്ടും ക
ടന്നു പോവാനോ? ഇത്ര ശൂന്യമായ ഒരു വർഷം പേക്കിനാവുകളിൽ പോലും നാം പരിചയിച്ചിരുന്നില്ല. സീറോ തൊഴിലിട ങ്ങൾ,സീറോ വിദ്യാലയങ്ങൾ, സീറോ ആ ഘോഷങ്ങൾ, സീറോ തെരുവുകൾ, സീറോ വൈകുന്നേരങ്ങൾ, സീറോ യാത്ര,
സീറോ സമുഹം, സീറോ ജീവിതം.
(സീറോ രാഷ്ട്രീയം എന്ന് പറയാൻ മാത്രം നമ്മൾ സമ്മതിച്ചില്ല. മനുഷ്യരേക്കാൾ വോട്ടർമാരുള്ള കേരളം കോവിഡിനെ പുല്ല് പോലെ കണക്കാക്കി
തെരഞ്ഞെടുപ്പ് ആവേശത്തോടെ ഏറ്റെടുത്ത് വിജയിപ്പിച്ചു.
കള്ളവോട്ടിങ്ങിൽ പോലും പോളിങ് ശതമാനം കുറഞ്ഞില്ല. “പരീക്ഷാകേന്ദ്രീകൃത
വിദ്യാഭ്യാസകേരളം”
വിദ്യാഭ്യാസം നടന്നില്ലെങ്കിലും പരീക്ഷയിൽ ഒരു വിട്ടുവീഴ്ചയുമില്ല എന്ന് ശഠിക്കുന്നതായും കേൾക്കുന്നു) “ശാരീരികമായ അകൽച്ച പാലിച്ച് സമൂഹത്തെ നിലനിർത്തുക” എന്ന ശരിയായ മുദ്രാവാക്യത്തിനു പകരം”സാമൂഹ്യ അകൽച്ച പാലിക്കുക”,
പോലെ മറ്റൊരു കാലവും പൊറുക്കാത്ത പിന്തിരിപ്പൻ മുദ്രാവാക്യം പ്രചരിപ്പിക്കാൻ അഹമഹമികയാ സർക്കാരും ജനതയും മുന്നോട്ടുവന്നു. അപരനെതൊട്ടാൽ കൈ കഴുകേണ്ട വെള്ളവും സോപ്പും പുറത്തും അകത്തും വെച്ചു.ദിനപത്രങ്ങൾ സോപ്പു വെള്ളത്തിൽ കഴുകി ഉണക്കി പിറ്റേന്ന് വായിക്കുന്നവരെ വരേ സൃഷ്ടിച്ചു ഈ ഭയങ്കരകാലം. മുഖം മറച്ച് മാത്രം സംസാരിച്ചു, വീടുകളിൽ ട്രഞ്ചുകളിലെന്ന
പോലെ കയറിക്കിടന്നു, വാതിലിന്റെ ധർമ്മം കിളിവാതിൽ നിർവ്വഹിച്ചു. പുഞ്ചിരിക്കും കള്ളച്ചിരിക്കും അവധി കിട്ടി.ഭീരുത്വം ധീരതയായി പ്രഖ്യാപിക്കപ്പെട്ടു. സ്വാർത്ഥതയ്ക്ക് അന്തസ്സ് തിരിച്ച് കിട്ടി.നാടു മുഴുവൻ കർഫ്യൂ. അധികാരത്തിന് പരമാധികാരം. പഴുതടച്ചഅടിയന്തിരാവസ്ഥ. നീതിക്ക് വേണ്ടി സമരം ചെയ്തവർ ജയിലിലായി. യു.എ.പി എ യുടെ അട്ടഹാസം ഇന്ത്യ മുഴുവൻ കേൾക്കായി. ഏത് ദുർനിയമമാണ്നടപ്പാക്കിക്കൂടാത്തത്?.ഭരിക്കുന്നെങ്കിൽ കോവിഡ് കാലത്ത് ഭരിക്കണം; വരുങ്കാല ഭരണ കൂടങ്ങൾ നഷ്ട ദു:ഖത്തോടെ നെടുവീർപ്പിടും.
പൗരത്വ ഭേദഗതി ബില്ലിനെതിരെ
ആളിത്തുടങ്ങിയ പ്രതിഷേധാഗ്നി കോവിഡിൽ കെട്ടു. നീതിനിഷേധങ്ങൾ കൈനീട്ടി സ്വീകരിക്കപ്പെട്ടു. ദേശീയ വിദ്യാഭ്യാസ നയം ഒരു
കരടുമില്ലാതെ പുറത്തിറങ്ങി. വിഭജനകാലത്തെ അനുസ്മരി
പ്പിക്കുന്ന അഭയാർത്ഥി പ്രവാഹങ്ങൾ. കൊടും പട്ടിണി. പ്രതിഷേധമില്ലാ പ്രകടനമില്ലാ ജാഥയില്ല. മരണം അവിടവിടെ കൊടിനാട്ടി ജനത
യെ വിറപ്പിച്ചു. ഓക്സിജനല്ലാതെ മരുന്നൊന്നും കൈവശമില്ലെ
ങ്കിലും ഐ എം എമ്മെ ജീവിതത്തിന്റെ നിയന്ത്രണച്ചുമതലയേറ്റു. ആരോഗ്യമന്ത്രിയായീ “മുഖ്യ” മന്ത്രി. ആരോഗ്യധനം സർവ്വധനാൽ പ്രധാനം എന്നായി.കുറ്റംപറയരുതല്ലോ ,കേരളത്തിലെ ആരോഗ്യമന്ത്രിയും ആരോഗ്യ വകുപ്പും ആത്മാർത്ഥമായി പ്രവർത്തിച്ചു. കീർത്തി മുദ്രകൾ വെക്കുവാനായി ആരോഗ്യമന്തി യുടെ വീട്ടിൽ പുതിയ ഷോക്കേസുണ്ടാക്കേണ്ട സ്ഥിതിയായി.
നിരോധനാജ്ഞയെ ദുഃഖങ്ങൾ മാ
ത്രം വില വെച്ചില്ല. എസ്.പി.ബി മുതൽ സുഗതകുമാരി വരെ മലയാളിക്ക് മനസ്സു
ണ്ടാക്കിയ മഹാസാന്നിദ്ധ്യങ്ങൾ നഷ്ടമായി.
കോവിഡ് വർഷത്തിലെ മരണങ്ങൾ പോ
ലെ അനാഥമായവ മുമ്പ് നാം അറിഞ്ഞിട്ടി
ല്ല. റോഡപകടങ്ങൾ താരതമ്യേന കുറവായി
രുന്നെങ്കിലും കൊലപാതകങ്ങളും ആത്മഹ
ത്യകളും കുറവായിരുന്നില്ല. ദുരഭിമാനക്കൊ ലയുടെ കള്ളി പോലും ഒഴിഞ്ഞു കിടന്നില്ല. തെരഞ്ഞെടുപ്പടുപ്പിച്ച് ആടിത്തിമർത്ത് വരുന്ന പതിവ് പൂതം സരിതയുടെ മുഷിഞ്ഞു തുടങ്ങിയ വേഷം അഴിച്ച് വെച്ച് സ്വപ്നാ സുരേഷിന്റെ കൂടുത
ൽ പകിട്ടുള്ള വേഷം കൈക്കൊണ്ടു.
നൂതന സാങ്കേതികവിദ്യയുടെ ഒരേജന്റിനെപ്പോലെയാണ് കോവിഡ് പ്രവർത്തിച്ചത്. മൊബൈൽ, നെറ്റ് പോലു ള്ള ആധുനിക സൗകര്യങ്ങൾ ഒരുക്കിയതിന് ശേഷമാണ്, ആവശ്യമായ ഗ്രൗണ്ട് വർക്ക് ചെയ്ത ശേഷം മാത്രമാണ്, ഭൂമിയിലേക്ക് വന്നതെന്ന് കോവിഡി
ന്റെ വക്താവിന് വേണമെങ്കിൽ പറയാവുന്ന
താണ്. ഇവയൊന്നും കൂടാതെ അതിജീവിക്കാനാവാത്ത അവസ്ഥയുണ്ടാക്കിയശേഷം വെർച്ച്വൽ സ്പേസിലേക്ക് മനുഷ്യരെ ആട്ടിത്തെളിക്കുകയായിരുന്നു കോവിഡ്.
ഈ ഫോണില്ലായിരുന്നെങ്കിൽ ചുറ്റിപ്പോവുമായിരുന്നു എന്ന് പറയാത്ത ഒറ്റ
വീടുമില്ല. മദ്യപിക്കാൻ വരെ ഫോൺ അനിവാര്യമായി. യൂ ട്യൂബിലെ ഷെഫുകൾ
അടുക്കളകളെ നിയന്ത്രിച്ചു. ഈ വീട്ടുതടങ്ക
ലിലിരുന്നാണ് ആളുകൾ നെറ്റിന്റെ സാദ്ധ്യ തകൾ ഒന്നൊന്നായി കണ്ടെത്തിയത്. കോവിഡ് കാരണം പത്ത് വർഷം പിന്നിട്ടാലെത്താത്തിടത്ത് നമ്മളെത്തി. സാങ്കേതികമായി നമ്മളിപ്പോൾ
രണ്ടായിരത്തി മുപ്പതിലോ നാൽപ്തിലോ
ആണ്.
ഒരു ശരാശരി പുസ്തകമായ “പ്ലേഗി”നെ കോവിഡ് ബെസ്റ്റ് സെല്ലറാക്കി എന്ന് മറിയോ വർഗീസ് ലോസ. യാത്ര മുട
ങ്ങിയ സഞ്ചാരികൾ യാത്രാ പുസ്തകങ്ങ ളിൽ സഞ്ചരിച്ചു. സാഹസികത മുടങ്ങിയ വർ ഡിറ്റക്ടീവ് നോവലുകൾ വായിച്ചു. വാതിലുകൾ തുറക്കുന്നതിന് പകരം ആളുകൾ പുസ്തകങ്ങൾ തുറന്നു. പ്രത്യാശാപുസ്തങ്ങളുടേയും ആത്മീയപുസ്തകങ്ങളുടേയും ചെലവ് വർദ്ധിച്ചു. കോവിഡ് ഇഫക്ടുകൾ തീരുന്നില്ല.
നഖം കടിക്കുന്ന സ്വഭാവം മാറീ മാസ്ക്
കാരണം എന്നെന്റെയൊരു കൂട്ടുകാരി. ഡസ്റ്റ് അലർജിയുള്ളവർ രക്ഷപ്പെട്ടു. ആസ്
മാ, കഫക്കെട്ട് പോലുള്ള രോഗം കുറഞ്ഞ് മരുന്നു ഷോപ്പുകൾ വിജനമായി. കോവിഡിന്റെ പ്രാമാണ്യത്തിൽ മറ്റ് രോഗങ്ങളെല്ലാം അവഗണിക്കപ്പെട്ടു. ബൈക്കിന്റേയും സെക്കനന്റ് കാറുകളുടേ
യും ചെലവ് വർദ്ധിച്ചു. വർക്കു ഷോപ്പുകളു
ടെ സ്വപ്നങ്ങൾ കൂടി. ബ്രസീൽ പ്രസിഡണ്ട് ബാൽസനോരായും ട്രമ്പും കോമാളികളായി. ഓൺലൈൻ ക്ലാസ്സുകൾ
അധ്യാപകരെ അഭിനേതാക്കളാക്കി. ഹാസ്യനടന്മാരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു.
ഈ കോവിഡന്ധകാരത്തിന്റെ ടണലിലൂടെ കാണുന്ന
പ്രകാശം ദൽഹിയിലെ കർഷ
കലാപസ്ഥലത്തു നിന്നുള്ളതാണ്. തണുപ്പി
ലും എതിർപ്പിലും തളരാതെ നിൽക്കുന്ന,
അധികാരം ഉദ്ദേശിക്കാത്ത, അവകാശങ്ങൾ മാത്രം ചോദിക്കുന്ന,ജീവത്യാഗങ്ങളാൽ പാവനമായ ഈ സമരം ഈ വർഷത്തെ ചരിത്രപരമാക്കുന്നു. മുഖം മൂടി ധരിക്കാത്ത അടക്ക
രാജുവിന്റെ ചിരി ഈ ഇരുട്ടിലും പോയ വർഷത്തിന്റെ ഹൃദ്യമായ സമ്മാനം.
കൽപ്പറ്റ നാരായണൻ


Latest