Connect with us

Kerala

കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നവര്‍ക്ക് സി എ ജി ചൂട്ടുപിടിക്കുന്നു: മന്ത്രി തോമസ് ഐസക്

Published

|

Last Updated

തിരുവനന്തപുരം | സിഎജിക്ക് എതിരേ വീണ്ടും ആഞ്ഞടിച്ച് ധനമന്ത്രി തോമസ് ഐസക്ക്. കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനുള്ള ഇ ഡിയുടേയും എന്‍ഐഎയുടേയും പ്രവര്‍ത്തനങ്ങള്‍ക്ക് ചൂട്ട് പിടിക്കുന്ന നടപടിയാണ് സി എ ജിയുടേതെന്ന് തോമസ് ഐസക് ആരോപിച്ചു. അസാധാരണത്തില്‍ അസാധാരണമായ സാഹചര്യം സിഎജി റിപ്പോര്‍ട്ട് സൃഷ്ടിച്ചു. ഇതൊരു ഗൂഢ പദ്ധതിയുടെ ഭാഗമായി കാണുന്നു. കേരളത്തിന്റെ വികസനത്തെ അട്ടിമറിക്കുന്നതിന് ഇഡിയും എന്‍ഐഎയും എല്ലാവരും ചെയ്തുകൊണ്ടിരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്ചൂട്ട് പിടിക്കുന്ന നടപടിയാണിത്- തോമസ് ഐസക് കുറ്റപ്പെടുത്തി.

നിയമസഭാ സാമാജികരുടെ അവകാശലംഘന പരാതി എത്തിക്സ് കമ്മറ്റിക്ക് വിട്ട സ്പീക്കറുടെ നടപടിയെ സ്വാഗതം ചെയ്യുകയാണ്. അതീവ ഗൗരവമായ പ്രശ്നങ്ങള്‍ അവകാശലംഘനമുമായി ബന്ധപ്പെട്ടുകൊണ്ടുണ്ട്. അവ സഭ മുമ്പാകെ വിശദീകരിക്കുന്നതിനുള്ള അവസരം ലഭിക്കുന്നത് നല്ല കാര്യമായി കണാണുന്നുവെന്നും മന്ത്രി പറഞ്ഞു.

എങ്ങനെയാണ് സിഎജിഓഡിറ്റ് നടക്കേണ്ടതെന്ന് 2007ല്‍ അവര്‍ മാര്‍ഗരേഖകള്‍ നല്‍കിയിട്ടുണ്ട്. 2020ല്‍ അവ വീണ്ടും ആവര്‍ത്തിച്ചിട്ടുണ്ട്. അത് പ്രകാരം ഓഡിറ്റ് ചെയ്യപ്പെടുന്നവരുടെ അവകാശങ്ങള്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഓരോ കാര്യത്തിലും വിശദീകരണംം ആവശ്യപ്പെടണം. ആ വിശദീകരണം എന്തുകൊണ്ട് തള്ളുന്നു എന്നതുംപറയണം.

അതീവ ഗൗരവമായ അഭിപ്രായവൃത്യാസമുണ്ടെങ്കില്‍ അത് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കണം. എക്സിറ്റ് മീറ്റംഗ് നടത്തണം. എന്നാല്‍ ഇതൊന്നും ഉണ്ടായിട്ടില്ലെന്നും എക്സിറ്റ് മീറ്റിങ്ങിന്റെ മിനിറ്റ്സ് പോലും അയച്ചുതന്നില്ലെന്നും ധനമന്ത്രി ആരോപിച്ചു.

Latest