Connect with us

Kerala

ഇബ്രാഹീം കുഞ്ഞിനെ തേടി വിജിലന്‍സ് സംഘം ആശുപത്രിയില്‍

Published

|

Last Updated

കൊച്ചി | പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹീം കുഞ്ഞിനെ അറസ്റ്റ് ചെയ്യുക എന്ന ലക്ഷ്യമിട്ട് വിജിലന്‍സ് സംഘം അദ്ദേഹം ചികിത്സയിലുള്ള ലേക് ഷോര്‍ ആശുപത്രിയിലെത്തി. രാവിലെ ആലുവയിലെ വീട്ടിലെത്തിയ വിജിലന്‍സ് സംഘം വീട് മുഴുവന്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ എം എല്‍ എ ആശുപത്രിയിലാണെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഇത് സ്ഥിരീകരിച്ചു. തുടര്‍ന്നാണ് ഒരു സംഘം ലേക് ഷോര്‍ ആശുപത്രിയിലെത്തിയത്. ഇപ്പോഴും വിജിലന്‍സിന്റെ ഒരു സംഘം അദ്ദേഹത്തിന്റെ വീട്ടിലുണ്ട്.
ആശുപത്രിയില്‍വെച്ച് ഇബ്രാഹീം കുഞ്ഞിനെ കസ്റ്റഡിയിലെടുക്കാന്‍ വിജിലന്‍സിന് സാധിക്കുമോയെന്ന് സംശയമാണ്.

അന്വേഷണ സംഘത്തിന് ഇതുവരെ ഇബ്രാഹീം കുഞ്ഞിനെ കാണാന്‍ കഴിഞ്ഞിട്ടില്ല. ഡോക്ടര്‍മാരുമായി സംഘം കൂടിക്കാഴ്ച നടത്തും. ആരോഗ്യ അവസ്ഥ പരിശോധിച്ച ശേഷമാകും വിജിലന്‍സ് തുടര്‍ നടപടി സ്വീകരിക്കുക.
സാധാരണ പരിശോധനക്കായി ആശുപത്രിയിലെത്തിയ ഇബ്രാഹീം കുഞ്ഞിനെ ഐ സി യുവിലേക്ക് മാറ്റാന്‍ നീക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റ് ഒഴിവാക്കുക എന്ന ലക്ഷ്യമിട്ടാണ് ഐ സി യുവിലേക്ക് മാറ്റുന്നതെന്നും ആരോപണമുണ്ട്. ഇതിനിടെ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഇബ്രീഹീം കുഞ്ഞ് ശ്രമിക്കുകമെന്നാണ് റിപ്പോര്‍ട്ട്.

ഇബ്രാഹീം കുഞ്ഞിനെ അറസ്റ്റ് ചെയ്യുക എന്ന കൃത്യമായ ലക്ഷ്യമിട്ടാണ് വിജിലന്‍സ് രാവിലെ ഇബ്രാഹീം കുഞ്ഞിന്റെ വീട്ടിലെത്തിയത്. എന്നാല്‍ നീക്കം മുന്‍കൂട്ടി അറിഞ്ഞ ഇബ്രാഹീം കുഞ്ഞ് ആശുപത്രിയിലേക്ക് മാറിയതോടെ ഇത് പാളുകയായിരുന്നു.

 

---- facebook comment plugin here -----

Latest