Connect with us

National

ഐ ടി രംഗത്ത് വര്‍ക്ക് ഫ്രം ഹോം സ്ഥിരമാക്കാന്‍ കേന്ദ്ര നീക്കം

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് മഹാമാരിയെ തുടര്‍ന്ന് രാജ്യത്ത് വിവിധ തൊഴില്‍ ഇടങ്ങളില്‍ നടന്നുവരുന്ന വര്‍ക്ക് ഫ്രം ഹോം പദ്ധതി ഐ ടി രംഗത്ത് സ്ഥിരപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതിനുള്ള ശ്രമങ്ങള്‍ കേന്ദ്ര ടെലികോം മന്ത്രാലയം തുടങ്ങി. കമ്പനികള്‍ക്ക് സ്ഥിരമായി വര്‍ക്ക് ഫ്രം ഹോം പ്രായോഗികമാക്കാന്‍ സഹായിക്കുന്ന വിധത്തില്‍ നിയമ ഭേദഗതികള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം. ഇന്ത്യയില്‍ ബിസിനസ് ആരംഭിക്കുന്നതിനും അതിന്റെ നടത്തിപ്പ് എളുപ്പമാക്കി മാറ്റുന്നതിനുമാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

ബി പി ഒ, കെ പി ഒ, ഐ ടി ഇ എസ്, കോള്‍ സെന്ററുകള്‍ എന്നിവക്ക് ഗുണകരമാകുന്നതാണ് തീരുമാനം.
വന്‍ തുക നടത്തിപ്പ് ചെലവില്ലാതെ തന്നെ കമ്പനികള്‍ നടത്തികൊണ്ടു പോകാന്‍ പദ്ധതി സഹായകരമാകും. ഐ ടി, ബി പി ഒ സെന്ററുകള്‍ക്ക് പദ്ധതി ഗുണകരമാകുമെന്ന് ഇലക്ട്രോണിക്സ് ആന്‍ന്‍ഡ് ഐ ടി മന്ത്രി രവിശങ്കര്‍ പ്രസാദ് ട്വിറ്ററില്‍ കുറിച്ചു.

രാജ്യത്തെ പല ഐ ടി കമ്പനികളിലും ലോക്ഡൗണിന് ശേഷം വര്‍ക്ക് ഫ്രം ഹോം ഓപ്ഷന്‍ തുടരുന്നുണ്ട്.
വര്‍ക്ക് ഫ്രം ഹോം ഓപ്ഷനില്‍ കമ്പനി നടത്താന്‍ സാധ്യമായാല്‍ കൂടുതല്‍ വിദേശ കമ്പനികള്‍ ഇന്ത്യയിലെത്തുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കൂകൂട്ടുന്നത്. വര്‍ക്ക് ഫ്രം ഹോം ഓപ്ഷനില്‍ കമ്പനി നടത്തുമ്പോള്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇനത്തില്‍ കമ്പനിക്ക് വലിയ മുതല്‍ മുടക്ക് ആവശ്യമാകില്ല എന്നത് കമ്പനികളെ ആകര്‍ഷിക്കുമെന്നും കേന്ദ്രം വിലയിരുത്തുന്നു.