Connect with us

Kerala

കാര്‍ഷിക വായ്പ അനുവദിച്ചില്ല; തൃശ്ശൂരില്‍ ബേങ്ക് മാനേജരെ കൊലപ്പെടുത്താന്‍ ശ്രമം

Published

|

Last Updated

തൃശ്ശൂര്‍ |  കാര്‍ഷിക വായ്പ നല്കാത്ത വിരോധത്തിന് ബേങ്ക് മാനേജരെ തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. കാട്ടൂര്‍ സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ മാനേജര്‍ വിപി രാജേഷിന് നേരെയാണ് ആക്രമണം. സംഭവത്തില്‍ കാട്ടൂര്‍ സ്വദേശി വിജയരാഘവനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇന്നലെ രാവിലെ 9 മണിയോടെ ബേങ്ക് തുറക്കാന്‍ എത്തിയപോഴാണ് രാജേഷിന് നേരെ ആക്രമണം നടന്നത്. സ്‌കൂട്ടറില്‍ എത്തിയ വിജയരാഘവന്‍ ഇരുമ്പ് വടി കൊണ്ട് ബേങ്ക് മാനേജരുടെ തലക്ക് അടിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വന്ന സ്‌കൂട്ടറില്‍ തന്നെ രക്ഷപ്പെട്ടു.

നാട്ടുകാരും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് പരുക്കേറ്റ രാജേഷിനെ ഇരിങ്ങാലക്കുടയിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. കാര്‍ഷിക വായ്പ നല്‍കുന്നതുമായി ബന്ധപ്പെട്ട് ബേങ്ക് മാനേജരും വിജയരാഘവനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. സംഭവത്തില്‍ കൊലപാതക ശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്‌