Connect with us

Kerala

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി: ഉടമയുടെ മക്കള്‍ക്ക് മുഖ്യ പങ്കെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍

Published

|

Last Updated

പത്തനംതിട്ട | പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ സ്ഥാപന ഉടമ റോയി ഡാനിയേലിന്റെ മക്കളായ റിയ, റിനു എന്നിവര്‍ക്ക് മുഖ്യ പങ്കെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. എല്‍ എല്‍ പി എന്ന നിലയില്‍ കമ്പനികള്‍ രൂപവത്ക്കരിച്ച് തട്ടിപ്പ് നടത്തിയത് ഇവരായിരുന്നുവെന്ന് എസ് പി. കെ ജി സൈമണ്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. സ്ഥാപന ഉടമ റോയി ഡാനിയേല്‍, ഭാര്യ പ്രഭ തോമസ് എന്നിവരെ ഇന്നലെയും കസ്റ്റഡിയിലെടുത്തു. നാല് പേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. പ്രതികളെ വീഡിയോ കോണ്‍ഫറന്‍സ് വഴി ഇന്നു തന്നെ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കും.

വിശ്വാസ വഞ്ചന, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇന്നലെ രാത്രി ഏറെ വൈകിയും ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം റോയിയെ അടൂര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കും പ്രഭ, റിനു, റിയ എന്നിവരെ പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിലേക്കും മാറ്റിയത്.

തട്ടിപ്പ് ആസൂത്രിതമായി നടത്തിയതാണെന്നാണ് സൂചന. പോപ്പുലര്‍ ഫിനാന്‍സ് എന്ന പേരിലാണ് നിക്ഷേപകര്‍ക്ക് ആരംഭകാലം മുതല്‍ രേഖകളും രസീതുകളും നല്‍കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി നല്‍കുന്ന രേഖകള്‍ പോപ്പുലര്‍ ഡീലേഴ്‌സ്, പോപ്പുലര്‍ പ്രിസ്റ്റേഴ്‌സ്, പോപ്പുലര്‍ നിധി എന്നീ പേരുകളിലാണ്. റോയിയുടെ മക്കളുടെ ഭര്‍ത്താക്കന്മാരുടെ പേരിലുള്ള വ്യവസായ സംരഭങ്ങളിലേക്ക് ഫിനാന്‍സിന്റെ നിക്ഷേപം വകമാറ്റിയിരുന്നു.

Latest