Connect with us

Kerala

ബാലഭാസ്‌കറിന്റെ മരണം: ഭാര്യയില്‍ നിന്ന് സി ബി ഐ സംഘം മൊഴിയെടുക്കുന്നു

Published

|

Last Updated

തിരുവനന്തപുരം | വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ ലക്ഷ്മിയില്‍ നിന്നും സി ബി ഐ സംഘം മൊഴിയെടുക്കാന്‍ ആരംഭിച്ചു. തിരുവനന്തപുരത്തെ ലക്ഷ്മിയുടെ വീട്ടിലെത്തിയാണ് മൊഴിയെടുപ്പ് നടത്തുന്നത്. ഇന്ന് വൈകിട്ടാണ് സി ബി ഐ സംഘം വീട്ടിലെത്തിയത്. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് സി ബി ഐ ഏറ്റെടുത്തത്. കേസിലെ പ്രാഥമിക എഫ് ഐ ആര്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

2018 സെപ്തംബര്‍ 25-ന് പുലര്‍ച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തു തന്നെ മരിച്ചു. ബാലഭാസ്‌കര്‍ തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെ ഒക്ടോബര്‍ രണ്ടിനും മരിച്ചു. അപകട മരണത്തില്‍ തുടക്കം മുതലേ ദുരൂഹത ഉയര്‍ന്നിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ ദുരൂഹതയില്ലെന്നായിരുന്നു കണ്ടെത്തല്‍. തുടര്‍ന്ന് അന്വേഷണം സി ബി ഐക്കു വിടണമെന്ന് ആവശ്യപ്പെട്ട് കുടുംബം സര്‍ക്കാറിനെ സമീപിക്കുകയായിരുന്നു.

Latest